ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ അമൻ പുരി വിളിച്ചുചേർത്ത യോഗം
ദുബൈ: സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രക്കിെട യു.എ.ഇയിൽ കുടുങ്ങിയവരുടെ വിഷയം ചർച്ച ചെയ്യാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും യോഗം ചേർന്നു.
കോൺസുൽ ജനറൽ അമൻ പുരിയാണ് യോഗം വിളിച്ചത്. ഇവിെട കുടുങ്ങിയവർ എത്രയും വേഗത്തിൽ മടങ്ങുന്നതാണ് നല്ലതെന്ന് കോൺസുൽ ജനറൽ യോഗത്തെ അറിയിച്ചു.
വിവിധ രാജ്യങ്ങളുടെ ആഭ്യന്തര വിഷയമായതിനാൽ കോൺസുലേറ്റിനും എംബസിക്കും ഇടപെടുന്നതിന് പരിമിതികളുണ്ട്. അതിനാൽ, അതത് രാജ്യങ്ങൾ അതിർത്തി തുറക്കുന്നത് വരെ നാട്ടിലേക്ക് മടങ്ങണമെന്നും കോൺസുൽ ജനറൽ പറഞ്ഞു.
കോൺസുലേറ്റിെൻറ നിർദേശപ്രകാരം കെ.എം.സി.സിയും ഷാർജ ഇന്ത്യൻ അസോസിയേഷനും കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. 1500ഓളം പേർ ഉണ്ടെന്നാണ് വിവരം. ഇവരിൽ മടങ്ങാൻ തീരെ വശമില്ലാത്തവരെ കോൺസുലേറ്റ് സഹായിക്കുന്നതിെന കുറിച്ച് ആലോചിക്കുന്നുണ്ട്.
എല്ലാവർക്കും ടിക്കറ്റ് നൽകാനാവില്ലെന്നാണ് കോൺസുലേറ്റിെൻറ നിലപാട്. ഇവരെ മടങ്ങാൻ പ്രവാസി സംഘടനകൾ പ്രേരിപ്പിക്കണം. അവരെ കാര്യം പറഞ്ഞ് മനസിലാക്കണമെന്നും കോൺസുൽ ജനറൽ യോഗത്തിൽ അഭ്യർഥിച്ചു.
നിസാർ തളങ്കര (കെ.എം.സി.സി), ഇ.പി. ജോൺസൺ (ഷാർജ ഇന്ത്യൻ അസോസിയേഷൻ), സലാം സഖാഫി (ഐ.സി.എഫ്), പ്രദീപ്, ഹരി (ഐ.പി.എഫ്), നസീർ വാടാനപ്പള്ളി (സാമൂഹിക പ്രവർത്തകൻ) തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.