ദുബൈ: ആരാധന നിർവഹിക്കാനുള്ള ഇടങ്ങൾ മാത്രമല്ല ദേവാലയങ്ങൾ.അവ മറ്റു പല അനുഭൂതികൾ കൂടി പകർന്നു നൽകുന്നുണ്ട്. ചിലതു കാണുേമ്പാൾ നമ്മൾ കുട്ടികാലം ഒാർമിക്കും. വാസ്തുശിൽപ കലയുടെ അതിശയ സാധ്യതകൾ മനസിലെത്തിക്കും. ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള മസ്ജിദുകളുടെ ഫോേട്ടാ പ്രദർശനം അത്തരം ഒരു പാട് മേനാഹര ചിന്തകളാണ് സമ്മാനിക്കുക. ജുമേറ ഗ്രാൻറ് മോസ്കിനോടനുബന്ധിച്ച മജ്ലിസിൽ ശൈഖ് മുഹമ്മദ് സെൻറർ ഫോർ കൾച്ചറൽ അണ്ടർ സ്റ്റാൻറിങ്ങാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ഇൻറർനാഷനൽ ഫോേട്ടാഗ്രഫി അവാർഡ് (ഹിപ) മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ചിത്രങ്ങളാണ് മജ്ലിസിലെ ചുമരുകളിൽ തൂങ്ങുന്നത്. നമുക്ക് സുപരിചിതമായ മസ്ജിദുൽ ഹറം,അബൂദബി ശൈഖ് സായിദ് പള്ളി, ഡൽഹി ജുമാ മസ്ജിദ് എന്നിവയുടെയെല്ലാം നാം ഇതുവരെ കണ്ടിേട്ട ഇല്ലാത്ത കോണുകളിൽ നിന്നുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സുഡാനിെല പള്ളിയുടെ ചിത്രത്തിനൊപ്പം ആ നാടിെൻറ സാമൂഹിക അവസ്ഥയും കാഴ്ചക്കാരുടെ മനസിലെത്തുന്നു. ആഗസ്റ്റ് 16ന് ആരംഭിച്ച പ്രദർശനം അടുത്ത മാസം 31 വരെ തുടരും. വെള്ളിയാഴ്ചകളിലൊഴികെ രാവിലെ ഒമ്പതര മുതൽ രാത്രി എട്ടു വരെ ഇവിടെയെത്തിയാൽ പ്രദർശനം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.