ഷാർജ: ലുലു ഗ്രൂപ്പ് വ്യാപക വികസന പദ്ധതികൾക്കൊരുങ്ങുന്നു. 2018ൽ 24 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും 5000 മലയാളികൾക്ക് തൊഴിലവസരം ഒരുക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസുഫലി എം.എ അറിയിച്ചു. ലുലു ഗ്രൂപ്പിെൻറ 140ാമത്തേതും ഷാർജയിെല ഏറ്റവും വലിപ്പമേറിയതുമായ ഹൈപ്പർമാർക്കറ്റ് ഷാർജ ഹസാനയിൽ തുറന്ന ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷാർജ ഉപ ഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ഉപാധ്യക്ഷനുമായ ശൈഖ് അബ്ദുല്ലാ ബിൻ സാലിം ബിൻ സുൽത്താൻ ആൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. സി.ഇ.ഒ സൈഫീ രൂപവാല, എക്സി. ഡയറക്ടർ അഷ്റഫ് അലി എം.എ, ഡയറക്ടർ സലിം എം.എ തുടങ്ങിയവരും മറ്റു വിശിഷ്ടാതിഥികളും സംബന്ധിച്ചു. ഉദ്ഘാടന ശേഷം ശൈഖ് അബ്ദുല്ലാ ബിൻ സാലിം ബിൻ സുൽത്താനും വിശിഷ്ട വ്യക്തികളും യൂസുഫലിക്കൊപ്പം ഹൈപ്പർമാർക്കറ്റിെൻറ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു. ഗൾഫിലെ സമ്പദ്വ്യവസ്ഥ പുത്തൻ ഉണർവിലാണെന്നും വൻ മുതൽമുടക്കുള്ള വിവിധ പദ്ധതികൾ നടപ്പിലായി വരികയാണെന്നും യൂസുഫലി പറഞ്ഞു. െഎ.ടി, ടൂറിസം അനുബന്ധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാവും.
ഷാർജയിലെ ലുലുവിെൻറ ആറാമത്തെ ഹൈപ്പർമാർക്കറ്റാണ് ഇന്നലെ ഹസ്നയിൽ തുറന്നത്. ഏഴ് ഹൈപ്പർമാർക്കറ്റുകൾ കൂടി ഷാർജയിൽ ആരംഭിക്കും. നവംബർ20ന് ബുഹൈറയിലും ലുലു ഹൈപ്പർമാർക്കറ്റ് തുറന്നിരുന്നു. 160,000 ചതുരശ്ര അടിയിൽ ഖാലിദ് ബിൻ മുഹമ്മദ് സ്റ്റേഡിയത്തിനടുത്തായി അൽശാബ് വില്ലേജിൽ തുറന്ന ഹൈപ്പർമാർക്കറ്റ് ഹസാനയുടെയും പരിസരദേശങ്ങളിലുമുള്ളവർക്ക് ഏറെ സൗകര്യപ്രദമാവും. ഗ്രോസറി, സൂപ്പർ മാർക്കറ്റ് എന്നിവയാണ് താഴത്തെ നിലയിൽ. ഒന്നാം നിലയിൽ ഫാഷൻ, പാദരക്ഷ, ഇലക്ട്രോണിക്, െഎ.ടി, ഗൃഹോപകരണങ്ങ വിഭാഗങ്ങൾ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.