സലാല: ദോഫാർ ഗവർണറേറ്റിലെ കുന്തിരിക്ക കേന്ദ്രങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. ജൂലൈയിൽ 23000ത്തിലധികം പേരാണ് വിവിധ സ്ഥലങ്ങളിലായി എത്തിയതെന്ന് ഫ്രാങ്കിൻസെൻസ് ലാൻഡ് സൈറ്റ്സ് അധികൃതർ അറിയിച്ചു. കണക്കുകൾ പ്രകാരം അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിലും ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയത്തിലും 17,254 സന്ദർശകരെത്തി. സംഹറം പുരാവസ്തു കേന്ദ്രത്തിൽ 5969ഉം വാദി ദോക്കയിൽ 152ഉം ഉബാർ പുരാവസ്തു കേന്ദ്രത്തിൽ 44ഉം പേരാണ് എത്തിയത്. ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സംഹറം, ഷസിർ മേഖല, വോദ ദോക്ക എന്നിവയാണ് കുന്തിരിക്ക കേന്ദ്രങ്ങൾ എന്ന പേരിൽ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.