ന്യൂഡൽഹി: ജോർദാനിൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിക്ക് അബ്ദുല്ല രാജാവിെൻറ പ്രത്യേക ക്ഷണം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി (ഫിക്കി) ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ^ജോർദാൻ സി.ഇ.ഒ. ഫോറത്തിനിടെയാണ് ചെയർമാൻ എം.എ.യൂസഫലിയെ തെൻറ രാജ്യത്ത് നിക്ഷേപിക്കുന്നതിനായി അബ്ദുല്ല രാജാവ് ക്ഷണിച്ചത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് അബ്ദുല്ല രാജാവ്.
ജോർദാനിലെ വാണിജ്യ മേഖലയുമായി അടുത്ത ബന്ധമാണ് ലുലുവിന്. 45 കോടിരൂപയുടെ (ഏഴ് ദശലക്ഷം ഡോളർ) ഭക്ഷ്യ^-ഭക്ഷ്യഇതര ഉത്പന്നങ്ങൾ ലുലുഗ്രൂപ്പ് ജോർദാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ജോർദാനിലെ ആദ്യ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം താൻ നിർവ്വഹിക്കുമെന്നും അബ്ദുല്ല രാജാവ് യോഗത്തിനിടെ അറിയിച്ചു. ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനായി 100 മില്യൺ ഡോളർ മുതൽ മുടക്കും. ഇതു സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി അടുത്തു തന്നെ ജോർദാൻ സന്ദർശിക്കുമെന്നും യൂസഫലി ജോർദാൻ രാജാവിനെ അറിയിച്ചു. കൂടിയാലോചനകൾക്കായി നിക്ഷേപ വകുപ്പ് മന്ത്രി മുഹന്നദ്ഷെഹദെയെ രാജാവ് ചുമതലപ്പെടുത്തി. 90 കളിലെ കുവൈത്ത് അധിനിവേശ കാലത്ത് ഇന്ത്യക്കാർക്കായി ഹുസൈൻ രാജാവ് ചെയ്ത സഹായങ്ങളെപ്പറ്റി യൂസഫലി പറഞ്ഞപ്പോൾ അബ്ദുല്ല രാജാവ് വികാരാധീനനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.