അബൂദബി: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ യു.എ.ഇ പൗരന് വിധിച്ച ഏഴ് വർഷം തടവ് ശിക്ഷ ഫെഡറൽ സുപ്രീം കോടതിയുടെ ദേശീയ സുരക്ഷ കോടതി ശരിവെച്ചു. മറ്റു രണ്ട് കേസുകൾ അന്തിമ വിധിക്കായി മാർച്ച് അഞ്ച്, 19 തീയതികളിലേക്ക് മറ്റിവെച്ചു. ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തുകയും അബൂദബിയിലെ ഇറാൻ എംബസി ഏജൻറുമാർക്ക് ഭൂപടങ്ങളും എണ്ണ-വാതക പാടങ്ങളുടെ വിവരങ്ങളും നൽകിയ സ്വദേശി പൗരെൻറ തടവ് ശരിവെച്ചുകൊണ്ട് ജഡ്ജ് ഫലാഹ് ആൽ ഹാജിരിയാണ് വിധി പ്രസ്താവിച്ചത്. കേസ് നടത്തിപ്പിെൻറ ചെലവ് പ്രതി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ജി.സി.സി പൗരന്മാർ പ്രതികളായ മറ്റു രണ്ട് ചാരക്കേസുകളാണ് വിധി പറയാനായി മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.