അബൂദബി: വ്യോമ പ്രതിരോധത്തിനിടെ മിസൈൽ ചീളുകൾ വീണ് അബൂദബിയിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരിച്ച മറ്റൊരാൾ പാകിസ്താൻ സ്വദേശിയാണ്.
പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്നും അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. ഇറാനിൽനിന്നുള്ള മിസൈൽ വിജയകരമായി തടഞ്ഞതിനു പിന്നാലെ അവശിഷ്ടങ്ങൾ വീണാണ് അബൂദബിയിൽ രണ്ടു പേർ. സ്വയ്ഹാൻ സ്ട്രീറ്റിലാണ് സംഭവമുണ്ടായത്. പ്രതിരോധ സംവിധാനം ആകാശത്ത് വെച്ചുതന്നെ മിസൈൽ തകർത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളാണ് സ്ട്രീറ്റിൽ വീണത്.
സംഭവത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊതുജനങ്ങൾ ഔദ്യോഗിക വൃത്തങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ തേടുകയും വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അബൂദബി മീഡിയ ഓഫിസ് പ്രസ്താവനയിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.