മലയാളി സമാജം ഇന്തോ-അറബ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച പഞ്ചാരിമേളം
അബൂദബി: വേറിട്ട ആഘോഷ പരിപാടികളുമായി മലയാളി സമാജം ഇന്തോ-അറബ് ഫെസ്റ്റിവൽ. അബൂദബി ക്യാപിറ്റൽ മാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് നിർവഹിച്ചു. അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറയ്ക്കൽ അധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി സുരേഷ്, ട്രഷറർ യാസിർ അറാഫത്ത്, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി, കലാവിഭാഗം സെക്രട്ടറി ജാസിർ, വൈസ് പ്രസിഡന്റ് ടി.എം. നിസാർ, ചീഫ് കോഓർഡിനേറ്റർ ഗോപകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മലയാളി സമാജം രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, അബൂദബി അഗ്രികൾച്ചറൽ ആൻഡ് ഫുഡ് സേഫ്റ്റി പ്രതിനിധികളായ അബ്ദുല്ല അഹമ്മദ് അൽ മുറൈഹി, സമാഅൽ മിൻഹാ, ഡയറക്ടർ ഓഫ് ലുലു റീട്ടെയ്ൽസ് ഹോൾഡിങ്സ് അബൂബക്കർ ടി.പി, മനാസ്സിൽ ഹോൾഡിങ്സ് പ്രതിനിധികളായ സയിദ് അൽ ഖസ്റജി, അമൽ ഖാനിയാ, അബൂദബി അഗ്രികൾച്ചറൽ ഫുഡ് ആൻഡ് സേഫ്റ്റി പ്രതിനിധി ഡോ. ഹുമൈദ് അൽ കിദി, ലുലു എക്സ്ചേഞ്ച് മാർക്കറിങ് ആൻഡ് മീഡിയ മാനേജർ അസിം ഉമ്മർ, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജയറാം റായ്, കേരളം സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി, എൽ.എൽ.എച്ച് ഹോസ്പിറ്റൽ പ്രതിനിധി ഡോ. ആൻ, ഈക്വൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ റഫീഖ് കയനയിൽ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധി ഡോ. ഗോമതി പൊന്നുസ്വാമി, വേദ ആയുർവേദിക് അബൂദബി മാനേജിങ് ഡയറക്ടർ രജീഷ്, കോഓഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, ജനറൽ കൺവീനർ കോഓഡിനേഷൻ കമ്മിറ്റി സുരേഷ് പയ്യന്നൂർ, ലേഡീസ് വിങ് കൺവീനർ ലാലി സാംസൺ എന്നിവർ സന്നിഹിതരായിരുന്നു. ആദ്യദിനത്തിൽ വൈവിധ്യങ്ങളായ കലാപരിപാടികളാണ് അരങ്ങേറിയത്.
മൂന്ന് ദിനങ്ങളിൽ വൈവിധ്യമാർന്ന കലാപരിപാടികൾക്കൊപ്പം, നാടൻ ഭക്ഷണ സ്റ്റാളുകളും തട്ടുകടകളും വിവിധ വ്യാപാരസ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും സിനിമാ നിർമാതാവുമായ ഫ്രാൻസിസ് ആൻറണിക്ക് ഇൻഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നൽകി ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. പത്തു ദിർഹം പ്രവേശന കൂപ്പണിലൂടെ 20 പവൻ സ്വർണ സമ്മാനവും കൂടാതെ, 56 മറ്റ് വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.