ദുബൈ: മദ്യപിച്ച് വാഹനമോടിച്ച് കാൽനട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ഇന്ത്യക്കാരനായ ഡ്രൈവർക്ക് കോടതി തടവുശിക്ഷ വിധിച്ചു. ദുബൈ ട്രാഫിക് കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ, അപ്പീൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. അപകടമുണ്ടാക്കിയ ശേഷം സംഭവ സ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെട്ടതായും കോടതി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയുടെ കാലിന് സംഭവത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. നവംബർ 19ന് ബർദുബൈയിലെ അൽ മൻഖൂൽ പ്രദേശത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
മദ്യ ലഹരിയിലായതിനാലാണ് സ്ത്രീയെ കാണാൻ കഴിയാതിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളുടെ മൊഴിയാണ് ഇതിന് തെളിവായത്. മദ്യലഹരിയിൽ വാഹനമോടിക്കരുതെന്ന അഭ്യർഥന ഡ്രൈവർ സ്വീകരിച്ചില്ലെന്നും ഇയാൾ മൊഴിയിൽ പറയുന്നു. നേരത്തേ ട്രാഫിക് കോടതി വിധിച്ച 20,000ദിർഹം പിഴ അപ്പീൽ കോടതി 10,000മായി കുറച്ചിട്ടുണ്ട്. യു.എ.ഇ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 393 പ്രകാരം റോഡിൽ അപകടത്തിന് കാരണമാകുന്ന കുറ്റവാളികൾക്ക് ഒരു മാസം മുതൽ മൂന്നു വർഷം വരെ തടവോ പിഴയോ കോടതി വിധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.