ദുബൈ: സമീപഭാവിയിൽ തന്നെ മനുഷ്യാവയവങ്ങൾ കൃത്രിമമായി പുനർനിർമിക്കാനാവുമെന്ന് ശാസ്ത്രജ്ഞർ. മനുഷ്യ ശരീരത്തിലെ 10 ട്രില്ല്യൺ കോശങ്ങളിലെ 3.2 ബില്ല്യൺ ജനിതക കോഡുകൾ മനസിലാക്കാനാകുന്നതോടെ രോഗ ചികിൽസയുടെ രീതി തന്നെ മാറിപ്പോകും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് സാധ്യമാകും. ഇതോടൊപ്പം നമ്മുടെ ഡി.എൻ.എയിലെ ജീൻ കോഡുകൾ ഉപയോഗിച്ച് ഒാരോ അവയവവും പുനർസൃഷ്ടിക്കാനുമാകും. മനുഷ്യെൻറ ആയുസ് കൂട്ടാനും മറ്റ് അനേകം നേട്ടങ്ങളുണ്ടാക്കാനും ഇത് വഴി സാധിക്കുമെന്ന് മെക്സിക്കൻ അമേരിക്കൻ എഴുത്തുകാരനും ചിന്തകനും ബയോടെക്ണോമി സി.ഇ.ഒയുമായ ജുവാൻ എൻറിക്വസ് പറഞ്ഞു. ദുബൈ ഹെൽത്ത് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് ഹെൽത്ത് ഫോറത്തിലെ മുഖ്യ പ്രഭാഷകരിൽ ഒരാളാണ് അദ്ദേഹം. ഒാറഞ്ചിെൻറ ജനിതക കോഡിൽ ചെറിയൊരു മാറ്റം വന്നാൽ അത് മധുര നാരങ്ങയോ നാരങ്ങയോ ആയി മാറും. ഇതേപോലെ തന്നെ മനുഷ്യെൻറ ജനിതക ഘടനയിൽ ഒരു അക്ഷരം മാറിയാൽ പോലും അയാൾ മറ്റൊരു മനുഷ്യനായി മാറും. നമ്മെ പൂർണമായോ ഭാഗികമായോ പുനർനിർമ്മിക്കാൻ ഇൗ മാർഗത്തിലൂടെ കഴിയും.
വീടിെൻറ ജനലോ വാതിലോ മാറ്റിവെക്കുന്നതുപോലെ തലച്ചോർ ഒഴികെയുള്ള മനുഷ്യെൻറ അവയവങ്ങൾ മാറ്റിവക്കാനാവുന്ന കാലം വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ കോഡിങിലൂടെ ജനിതകഘടന പകർത്തിവക്കാൻ മാത്രമല്ല, തിരുത്തലുകൾ വരുത്തി മുഷ്യെൻറ വൈകല്ല്യം പരിഹരിക്കാനും സഹായിക്കും. ദുബൈ ഹെൽത്ത്കെയർ അതോറിറ്റി ഡയറക്ടർ ജനറലും ബോർഡ് ചെയർമാനുമായ ഹുമൈദ് അൽ ഖത്തമി ഫോറം ഉദ്ഘാടനം ചെയ്തു.18 രാജ്യങ്ങളിൽ നിന്ന് 2000 ആരോഗ്യ വിദഗ്ധരും 35 ലോകപ്രശസ്ത ശാസ്ത്രജ്ഞരും ഫോറത്തിൽ പെങ്കടുക്കുന്നുണ്ട്. വ്യക്തിഗത ആരോഗ്യപരിപാലനം, മാനസികാരോഗ്യം, റോബോട്ടിക്സ് തുടങ്ങി വിവിധ വിഷയങ്ങൾ രണ്ട് ദിവസത്തെ േഫാറം ചർച്ച ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.