റാസൽഖൈമയിലെ മഴദൃശ്യം
റാസല്‍ഖൈമ: രാജ്യത്ത് കൊടും ചൂട് തുടരുന്നതിനിടെ റാസല്‍ഖൈമയിലെ ശൗക്കയിൽ ഞായറാഴ്ച കനത്ത മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ്. വൈകിട്ട് 4.30ഓടെയാണ് മഴ ആരംഭിച്ചത്. കിഴക്കന്‍ മേഖലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. മറ്റിടങ്ങളില്‍ ആകാശം മുഴുവനായും ഭാഗികമായും മേഘാവൃതമായും കാണപ്പെട്ടു. ദുബൈയുടെ ചിലയിടങ്ങളില്‍ കനത്ത പൊടിക്കാറ്റില്‍ ദൂരക്കാഴ്ചക്ക് പ്രയാസം സൃഷ്ടിച്ചു. ഫുജൈറ, റാസല്‍ഖൈമ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച്ച രാത്രി മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിർദേശിക്കുന്നു.
അതേസമയം, രാജ്യത്തുടനീളം പ്രതീക്ഷിക്കുന്ന കൂടിയ താപനില 43നും 47 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. കുറഞ്ഞ താപനില 31നും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. തിങ്കളാഴ്ച ഉച്ചയോടെ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫും ഒമാൻ കടലും ശാന്തമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.