അബൂദബി: ദഫ്റയിലെ ഹംറ ക്യാമ്പ് സന്ദർശിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സൈനിക പരിശീലനം വീക്ഷിച്ചു. ഞായറാഴ്ചയാണ് പരിശീലനം കാണാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് എത്തിയത്. സായുധസേന ചീഫ് ഒാഫ് സ്റ്റാഫ് മേജർ ജനറൽ ഹമദ് ആൽ റുമൈതി, നാഷനൽ സർവീസ് ആൻഡ് റിസർവ് ചെയർമാൻ മേജർ ജനറൽ ശൈഖ് അഹ്മദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, മുതിർന്ന കമാൻഡർമാർ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.
സൈന്യത്തിെൻറ സംവിധാനങ്ങളും ആയുധപ്രദർശനവും ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശിച്ചു. സ്വന്തം രാജ്യത്തെ സംരംക്ഷിക്കുന്നത് ഏറ്റവും ഉത്തമമായ കർത്തവ്യമാണെന്ന് അദ്ദേഹം ഞായറാഴ്ച ട്വീറ്റ് ചെയ്തു. നമ്മുടെ യുവാക്കൾ ൈസനിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും രാഷ്ട്രത്തെ സംരക്ഷിക്കുകയും ചെയ്യുന്നത് കാണുേമ്പാൾ അഭിമാനമുണ്ട്. അവരുെട കഴിവിൽ വളരെയധികം വിശ്വാസമുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.