ദുബൈ: എമിറേറ്റിലെ സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കാന്‍ നിര്‍ദ േശം. ലക്ഷ്യം കൈവരിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനം ആപ്ലിക്കേഷന്‍ വഴിയാക്കാന്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം നിര്‍ദേശം പുറപ്പെടുവിച്ചു.
2021ന് ശേഷം ദുബൈയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനവും രേഖകള്‍ കടലാസില്‍ നല്കാന് ആവശ്യപ്പെടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസിലെ ആഭ്യന്തര ഇടപാടുകള്‍ക്ക് കടലാസ് ഉപയോഗിക്കുന്നതും ഇല്ലാതാക്കും. കഴിഞ്ഞ വര്‍ഷമാണ് ദുബൈ പേപ്പര്‍ലസ് സ്ട്രാറ്റജി ശൈഖ് ഹംദാൻ പ്രഖ്യാപിച്ചത്. കടലാസുരഹിത നയം നടപ്പാക്കാന്‍ ആദ്യവര്‍ഷം തന്നെ 15 സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടുവന്നു. ദുബൈ നൗ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം 88 സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കി.
2021 ഡിസംബര്‍ 12ന് മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണമായും ഡിജിറ്റല്വത്കരിക്കണമെന്നാണ് നിര്‍ദേശം. ഇതിലൂടെ ദുബൈ നഗരവാസികള്‍ക്ക് വര്‍ഷം 40 മണിക്കൂര്‍ ലാഭിക്കാനാകും. ദശലക്ഷം പേപ്പറുകള്‍ ലാഭിക്കാം 1,30,000 മരങ്ങളെ സംരക്ഷിക്കാം. 900 ദശലക്ഷം ദിര്‍ഹവും ഇതിലൂടെ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.