ദുബൈ: ദുബൈ അൽ ഐൻ റോഡിലൂടെ നടക്കവെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ കാട്ടിയം പാപ്പിനിശ്ശേരി കീരംകണ്ടിയിൽ ഗിരീഷ് കുമാർ (39) നിര്യാതനായി. ഫെബ്രുവരി 20ന് ഒമാൻ സ്വദേശി ഒാടിച്ച വാഹനമിടിച്ച് പരിക്കേറ്റ ഗിരീഷ് അബോധാവസ്ഥയിൽ ദുബൈ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: കെ.വി. കുഞ്ഞികൃഷ്ണൻ, മാതാവ്: രാധ, ഭാര്യ: ജിഷ കണ്ണാടിപറമ്പ്.
മക്കൾ: ദേവപ്രിയ, ദേവിക്. സഹോദരങ്ങൾ: കെ. സന്തോഷ് കുമാർ, കെ. ഷീബ. എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയിൽ ഷിഫ്റ്റ് സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനിടെയാണ് അപകടം.
മൃതദേഹം പ്രാരംഭ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് വെൽഫെയർ അസോസിയേഷൻ ഒാഫ് കണ്ണൂർ എക്സ്പാറ്റ്സ് (വേക്) ഭാരവാഹികളായ അൻസാരി പയ്യാമ്പലം, സി. സതീശൻ കണ്ണാടിപ്പറമ്പ്, നാട്ടുകാരായ ശശികുമാർ, സുരേഷ് കുമാർ കണ്ണാടിപറമ്പ് എന്നിവർ അറിയിച്ചു. വേക് ജനറൽ സെക്രട്ടറി സി. സതീശൻ മൃതദേഹത്തെ അനുഗമിക്കും. ഗിരീഷ് കുമാറിെൻറ മരണത്തിൽ വേക് ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.