ട്യൂണ മത്സ്യത്തെ ബോട്ടിലേക്ക് കയറ്റുന്ന ഫുജൈറയിലെ മത്സ്യത്തൊഴിലാളികൾ
ഫുജൈറ: എമിറേറ്റിലെ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയിൽ ഭീമൻ ട്യൂണ മത്സ്യം കുടുങ്ങി. 137 കിലോയാണ് മത്സ്യത്തിന്‍റെ തൂക്കം. ഇതാദ്യമായാണ് ഇത്രയും തൂക്കമുള്ള ട്യൂണ ചൂണ്ടയിൽ കുരുങ്ങുന്നത്. ട്യൂണ മത്സ്യത്തെ പിടികൂടുന്നതിന്‍റെ വിഡിയോ മത്സ്യത്തൊഴിലാളികൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് വിഡിയോ വൈറലാവുകയും ചെയ്തു.
നാലു പേരാണ് മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ ചൂണ്ടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന മത്സ്യത്തെയും അതിന് വലിച്ച് ബോട്ടിലേക്ക് കയറ്റുന്നതും വിഡിയോയിൽ കാണാം. ഫുജൈറയിലെ വലിയ മത്സ്യസമ്പത്താണ് ട്യൂണ മത്സ്യം കുടുങ്ങിയതിലൂടെ വ്യക്തമാവുന്നത്. യു.എ.ഇയിലെ ഏറ്റവും മികച്ച പിൻപിടിത്ത കേന്ദ്രമായാണ് ഫുജൈറ തീരങ്ങൾ അറിയപ്പെടുന്നത്.
കടലിന്‍റെ ആവാസ വ്യവസ്ഥയും മത്സ്യസമ്പത്തും സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഫുജൈറ അതോറിറ്റി തുടരുകയാണ്. കഴിഞ്ഞ മാസം 15ന് ബേർഡ് ഐലൻഡ് റിസർവിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറ് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.