അബൂദബി: പ്രവാസഭൂമിയിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഏറ്റവും വലിയ കലാമേളയായ ജീപ്പാസ് യൂഫെസ്റ്റ് സീസൺ ത്രീയുടെ സൗത്ത്സോൺ മത്സരങ്ങൾ വാശിയോടെ പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാവിലെ അബൂദബി എമിറേറ്റ്സ് ഫ്യുച്ചർ ഇൻറർനാഷനൽ സ്കൂളിൽ ആരംഭിച്ച മേള രാത്രി വൈകിയും തുടരുകയാണ്. അബൂദബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ആയിരത്തിലേറെ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന സൗത്ത് സോണ്‍ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. ഇന്ന് രാത്രിയോടെ സൗത്ത് സോൺ ജേതാക്കളെ അറിയാനാവും. മികച്ച പരിശീലന തികവോടെയാണ് ഓരോ സ്കൂളുകളിൽ നിന്നും പ്രതിഭകള്‍ എത്തിച്ചേർന്നത്. തിരുവാതിരയാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് ദഫ്മുട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ഇംഗ്ലീഷ് പ്രസംഗം, ഭരതനാട്യം തുടങ്ങിയ മത്സരങ്ങളും വിവിധ വേദികളിലായി നടന്നു. സ്റ്റേജിതര മത്സരങ്ങളില്‍ കഥാരചന-മലയാളം, കഥാ രചന- ഇംഗ്ലീഷ്, കവിതാ രചന, എന്നിവയും നടന്നു. യൂഫെസ്റ്റ് സംഘാടകരായ ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിെൻറ അതേ മാതൃകയിൽ ഒാരോ മത്സര ഇനങ്ങളിലും വിദഗ്ധരായ കലാകാരാണ് വിജയികളെ കണ്ടെത്തുന്നത്. പ്രവാസ ഭൂമിയിൽ വളരുന്ന കുഞ്ഞുങ്ങൾക്കും സംസ്ഥാന സ്കൂൾ കലാമേളക്ക് തുല്യമായ അവസരവും ആവേശവും സമ്മാനിക്കുകയാണ് മൂന്നു വർഷമായി സംഘടിപ്പിച്ചു വരുന്ന യൂഫെസ്റ്റ്. ദുബൈയില്‍ നിന്ന് 400 കിലോമീറ്ററിലധികം അകലെയുളള ഏഷ്യന്‍ ഇൻറര്‍നാഷനല്‍ പ്രൈവറ്റ് സ്കൂള്‍ റുവൈസും ഇത്തവണ യൂഫൈെൻറ സൗത്ത് സോണ്‍ അരങ്ങിലെത്തിയിട്ടുണ്ട്. സൗദി അതിര്‍ത്തിയോട് ചേര്‍ന്ന് നിലകൊള്ളുന്ന ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും വലിയ ആവേശത്തോടെയാണ് ജീപ്പാസ് യൂഫെസ്റ്റ് സീസണ് ത്രീയിലെത്തി മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ എമിറേറ്റ് തലത്തിലായിരുന്ന മത്സരങ്ങള്‍ ഇത്തവണ സോണല്‍ തല മത്സരങ്ങളാക്കിയിരുന്നു. മൂന്നു സോണുകളായി നടക്കുന്ന ജീപ്പാസ് യൂഫെസ്റ്റ് 3യുടെ നോര്‍ത്ത് സോണ്‍ മത്സരങ്ങൾ പോയവാരം റാസല്‍ഖൈമയില്‍ പൂര്‍ത്തിയായിരുന്നു. സെന്‍ട്രല്‍ സോണില്‍ ഉള്‍പ്പെടുന്ന ദുബൈ, ഷാര്‍ജ എമിറേറ്റുകളിലെ മത്സരാര്‍ത്ഥികള്‍ നവംബര്‍ 23,24 തീയതികളില്‍ മാറ്റുരക്കും. ഡിസംബര്‍ 1 നാണ് ജീപ്പാസ് യൂഫെസ്റ്റ് 2018ന്റെ ഗ്രാൻറ് ഫിനാലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.