ദുബൈ: തൊഴിൽരംഗത്തും ബിസിനസ് രംഗത്തും അഭിവൃദ്ധി ലക്ഷ്യമാക്കി യു.എ.ഇ സർക്കാർ നടപ്പിലാക്കിയ പുതിയ പരിഷ്കാരങ്ങളും നിയമങ്ങളും താഴേത്തട്ടിലെ പ്രവാസികൾക്ക് ലഭ്യമാക്കി സാമ്പത്തിക ഭദ്രതയും സുരക്ഷയും അവരിലേക്ക് എത്തിക്കാൻ പ്രവാസി സമൂഹം മുന്നോട്ടുവരണമെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി ക്ഷേമവും സംരംഭകർക്കായുള്ള നിരവധി പദ്ധതികളുമുൾക്കൊള്ളിച്ച് നിരവധി പുതിയ പരിഷ്കാരങ്ങളാണ് യു.എ.ഇ നടപ്പിലാക്കുന്നത്. അതെല്ലാം താഴേത്തട്ടിൽ എത്തിക്കാനുള്ള പരിപാടികളുമായി നാം മുന്നോട്ടുപോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി.എ. സലാം, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി ഇബ്രാഹിം ഖലീൽ, ജില്ല ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ്, ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, കെ.പി. അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മൊഹ്സിൻ തളങ്കര, അഷ്റഫ് പാവൂർ, യൂസുഫ് മുക്കൂട്, എൻ.സി. മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, സിദ്ദീഖ് ചൗക്കി, സൈഫുദ്ദീൻ മൊഗ്രാൽ, ഷബീർ കൈതക്കാട്, സത്താർ ആലമ്പാടി, ഇബ്രാഹിം ബേരികെ, മുനീർ പള്ളിപ്പുറം, സഫ്വാൻ അണങ്ങൂർ, ഷുഹൈൽ കോപ്പ, ആരിഫ് ചെരുമ്പ, മൻസൂർ മർത്യ, അഷ്റഫ് ബച്ചൻ, റഷീദ് ആവിയിൽ, സലാം മാവിലാടം, സി.എച്ച്. ഹാരിസ് എന്നിവർ പങ്കെടുത്തു. കാസർകോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.