ഒടുവിൽ തിരികെ കിട്ടി, ഷസയുടെ പെട്ടി

അബൂദബി: അബൂദബി വിമാനത്താവളത്തില്‍ ആളുമാറിക്കൊണ്ടുപോയ ഷസയുടെ പെട്ടി തിരികേ കിട്ടി. കോഴിക്കോട്ടു നിന്നുള്ള യാത്രക്കിടെ നഷ്ടമായ പെട്ടിയാണ് വിമാനത്താവളത്തിൽ നിന്ന് തന്നെ തിരികെ ലഭിച്ചത്. പെട്ടി നഷ്ടമായ വാർത്ത 'മാധ്യമം' ഓൺലൈനിലും 'ഗൾഫ് മാധ്യത്തി'ലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെ, വിമാനത്താവളത്തിൽ വീണ്ടും നടത്തിയ അന്വേഷണത്തിലാണ് പെട്ടി മാറിക്കൊണ്ടുപോയയാൾ തിരികെ എത്തിച്ചതായി വിവരം ലഭിച്ചത്.

താനൂർ സ്വദേശിയും അബൂദബി മിനയിലെ ബിസിനസുകാരനുമായ അബ്ദുൽ ഗഫൂറിന്‍റെ പെട്ടിയാണ് നഷ്ടമായത്. ഗഫൂറിന്‍റെ പെട്ടിയിൽ മകൾ ഷസയുടെ പേരാണ് എഴുതിയിരുന്നത്. എന്നാൽ, ഷസ ഫാത്തിമ എന്ന പേരിലുള്ള യാത്രക്കാരി പെട്ടി മാറി കൊണ്ടുപോവുകയായിരുന്നു.

സുഹൃത്ത് നവാസിന്‍റെ ഉപദേശപ്രകാരം വീണ്ടും എയര്‍പോര്‍ട്ടില്‍ പോയി അന്വേഷിച്ചപ്പോഴാണ് പെട്ടി തിരികെ എത്തിയ വിവരം അറിഞ്ഞത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷസയുടെ പെട്ടി വീട്ടിലെത്തി. ലഗ്ഗേജ് നഷ്ടപ്പെട്ട വിഷയത്തില്‍ ഇടപെട്ട എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രവാസികളുടെ വലുതും ചെറുതുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാവും വരെ കൂടെ നില്‍ക്കുന്ന മലയാളികള്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും ഗഫൂര്‍ പറഞ്ഞു.

Tags:    
News Summary - Finally got back, Shasa's box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.