ദുബൈ: വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ നാളെയുടെ സാധ്യതകൾ എന്തെന്ന് വ്യക്തമാക്കി ‘ഗള്‍ഫ് മാധ്യമം’ഒരുക്കുന്ന വിദ്യാഭ്യാസ-കരിയര്‍ മേള എജുകഫെയിലേക്ക് ഇനി വെറും അഞ്ച് നാൾ. കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃകാ പരീക്ഷയടക്കമുള്ളവക്ക് രജിസ്േട്രഷൻ തുടരുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ മാതൃകാ പരീക്ഷയിലും വിദഗ്ധരുടെ മാർഗനിർദേശ ക്ലാസുകളിലും പെങ്കടുത്ത നൂറുകണക്കിന് കുട്ടികൾക്ക് എൻട്രൻസ് പരീക്ഷകളിൽ മികച്ച റാങ്ക് നേടാൻ കഴിഞ്ഞിരുന്നു. ഇതിെൻറ ചുവട് പിടിച്ച് കൂടുതൽ മികവാർന്ന രീതിയിലാണ് ഇക്കുറി പരീക്ഷ നടത്തുന്നത്. റെയ്സ് എന്‍ട്രന്‍സ് കോച്ചിങ് സെൻററിലെ പരിശീലകരുടെ മേൽനോട്ടത്തിലാണ് മാതൃകാ പരീക്ഷ നടത്തുന്നത് www.click4m.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതാം. പ്രവേശനം സൗജന്യമാണ്. ഒാരോ വർഷവും ജനപങ്കാളിത്തം കൂടിവരുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ-കരിയര്‍ മേളയാണ് എജുകഫെ. ഇൗ മാസം 26,27 തീയതികളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ നടക്കുന്ന മേളയില്‍ പ്ലസ് ടുവിന് ശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും കണ്ടെത്താം.
ഉപദേശ നിര്‍ദേശങ്ങളുമായി പ്രമുഖ വിദ്യഭ്യാസ വിദഗ്ധരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും നിങ്ങൾക്കൊപ്പമെത്തും. ഏറ്റവും പുതിയ കോഴ്സുകളും മറ്റും അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും കുട്ടികളുടെ മാനസിക-ബൗദ്ധിക ക്ഷമത വിലയിരുത്താനുമാവും. യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഡസൻ കണക്കിന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ പ്രവേശ നടപടികള്‍ വിശദീകരിച്ച് മേളയില്‍ അണിനിരക്കും. െഎ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരി നൈന ജൈസ്വാൾ, ഗൂഗിൾ ബോയി എന്നറിയപ്പെടുന്ന അഗസ്ത്യ ജൈസ്വാൾ, മെൻറലിസ്റ്റ് കേദാർനാഥ് പരുൾക്കർ, പ്രചോദക പ്രഭാഷകൻ ഡോ. ഫാറൂഖ് സെൻസേയി, െഎ.ഡി. ഫ്രെഷ് ഫുഡ് സഹസ്ഥാപകനും സി.ഇ.ഒയുമായ മുസ്തഫ പി.സി., കരിയർ പ്രഭാഷക മദീഹ അഹമ്മദ്, ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് ഡോ. സംഗീത് ഇബ്രാഹിം എന്നിവർ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമായി സംവദിക്കാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.