ദുബൈ: ഉദ്ഘാടനം വൈകിട്ട് നാലിനായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തന്നെ കുട്ടികളുമായി നൂറ് കണക്കിന് കുടുംബങ്ങൾ എജുകഫേ വേദിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ഒാൺലൈൻ, സ്പോട്ട് രജിസ്ട്രേഷൻ സൗകര്യങ്ങൾ ഉപയോഗിച്ച് രണ്ടായിരത്തഞ്ഞൂറോളം കുട്ടികൾ ആദ്യദിവസം തന്നെ മേളയുടെ ഭാഗമായി. പ്രശസ്ത സർവകലാശാലകളും ഇൻസ്റ്റിറ്റ്യൂട്ടുകളുമാണ് മുഹൈസ്ന ഇന്ത്യൻ അക്കാദമിയിലെ പ്രദർശന വേദിയിൽ ഇവരെ സ്വാഗതം െചയ്തത്. കേരളത്തിലെ സമ്പൂർണ റെസിഡൻഷ്യൽ സ്കൂളിൽ മുമ്പിൽ നിൽക്കുന്ന ഇടുക്കി ഡീപോൾ ഇൻറർനാഷ്ണൽ സ്കൂളിനെ നയിച്ചത് പ്രിൻസിപ്പാൾ ഫാ. ജോസ് െഎക്കര നേരിട്ടാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരും കുട്ടികളും നിറഞ്ഞ ഡീപോൾ നൽകുന്ന സേവനം പ്രിൻസിപ്പാളില നിന്ന് നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് സന്ദർശകർക്ക് കിട്ടിയത്.
സൽസബിൽ പബ്ലിക് സ്കൂൾ, റേസ് പബ്ലിക് സ്കൂൾ എന്നിവരും സജീവ സാന്നിധ്യമാണ്. അമേരിക്കൻ കോളജ് ഒാഫ് ദുബൈ, മർഡോക് യൂണിവേഴ്സിറ്റി, കർട്ടിൻ യൂണിവേഴ്സിറ്റി, അൽ ഗുറൈർ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒാഫ് ബോൾട്ടൻ, ഷാർജ യൂണിവേഴ്സിറ്റി, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒാഫ് വെസ്റ്റ് ലണ്ടൻ, സിറ്റി യൂണിവേഴ്സിറ്റി അജ്മാൻ, െഎ.എം.ടി. ദുബൈ, ജിേയാമെഡ് മെഡിക്കൽ യൂണിവേഴ്സിറ്റി ജോർജിയ, സ്ട്രീ എജുക്കേഷൻ ദുബൈ, അറ്റ്ലസ് ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി തക്കല, സഫയർ എൻട്രൻസ് സെൻറർ തിരുവനന്തപുരം, റെയ്സ് മെഡിക്കൽ ആൻറ് എഞ്ചിനീയറിങ് കോച്ചിങ് സെൻറർ കോഴിക്കോട്, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, െഎ.എസ്.ഡി.സി. കൊച്ചി, ലൂമിയർ ഫിലിം അക്കാദമി കൊച്ചി, ഹോളി ഗ്രേസ് ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാള തൃശൂർ, മാസ്റ്റേഴ്സ് ഇമിഗ്രേഷൻ സൊല്യൂഷൻ കോട്ടയം, ആലവാസ് എജുക്കേഷൻ ഫൗണ്ടേഷൻ മൂഡബിദ്രി, ദക്ഷിണ കന്നഡ, ബാംഗ്ലൂർ സ്റ്റഡി. ടി.ജോൺ ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ബാംഗ്ലൂർ, ദർശന അക്കാദമി കോട്ടയം, എസ്.ആർ.എം. ഡീംഡ് ടു ബീ യൂണിവേഴ്സിറ്റി കാഞ്ചീപുരം, അൽ സലാമ െഎ റിസർച്ച് ഫൗണ്ടേഷൻ പെരിന്തൽമണ്ണ തുടങ്ങിയ സ്ഥാപനങ്ങൾ വിവിധ കോഴ്സുകളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും വ്യക്തമാക്കാൻ എജുകഫേയിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.