ദുബൈ: ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മൽസരത്തിന് ദുബെയിൽ ഇന്ന് തുടക്കം കുറിക്കും. മാർച്ചിലെ അവസാന ശനിയാഴ്ചയാണ് ദുബൈ ലോകകപ്പ് കുതിേയാട്ടം നടത്താറ്. അന്ന് ദുബൈ മെയ്ദാനിലെ ട്രാക്കിൽ ലോകത്തിലെ ഏറ്റവും മികച്ച പന്തയക്കുതിരകളെ കാണാം. അമേരിക്ക, ഇംഗ്ലണ്ട്, അയർലണ്ട് തുടങ്ങി കുതിരക്കമ്പക്കാരുള്ളയിടങ്ങളിൽ നിന്നൊക്കെ ദിവസങ്ങൾക്ക് മുേമ്പ കുതിരകൾ ദുബൈയിൽ എത്തിക്കഴിഞ്ഞു. കേവലം കുതിരയോട്ടം മാത്രമല്ല ആട്ടവും പാട്ടും വിനോദവുമെല്ലാം ചേർന്ന് കാർണിവലിെൻറ ചേലിലാണ് കരുത്തിെൻറ ആഘോഷം കൊണ്ടാടാറ്. ലോകോത്തര കുതിരകൾക്കൊപ്പം ലോകോത്തര കുതിര പരിശീലകരും ജോക്കികളും ഇവിടെത്തും. മുപ്പത് ദശലക്ഷം ഡോളറിെൻറ സമ്മാനങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
വൈകിട്ട് 3.45 ന് തുടങ്ങുന്ന മൽസരങ്ങൾ അരമണിക്കൂർ ഇടവേളയിൽ നടന്നുകൊണ്ടേയിരിക്കും. ഒമ്പത് മൽസരങ്ങൾ ആകെയുണ്ട്. എറ്റവും ആകർഷകമായ ദുബൈ വേൾഡ് കപ്പിനായുള്ള മൽസരം രാത്രി 8.50 നാണ്. ഇതോടെ ഇൗ വർഷത്തെ മൽസരം അവസാനിക്കും. സൗദി രാജകുടുംബാംഗത്തിെൻറ ഉടമസ്ഥതയിലുള്ള അറോഗേറ്റ് എന്ന കുതിരയാണ് കഴിഞ്ഞ വർഷം ജേതാവായത്. യു.എ.ഇ. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അശ്വസേനയായ ഗോഡോൾഫിൻസ് ഇക്കുറിയും കരുത്തറിയിക്കാൻ ഒരുങ്ങി നിൽക്കുന്നുണ്ട്. ലോകത്തെ ഏത് കുതിരപ്പന്തയത്തിലും ഇതിലെ അംഗങ്ങളെ നേരിടാതെ ആർക്കും കിരീടം ചൂടാനാവില്ല.
ദുബൈ വേൾഡ് കപ്പിൽ ഇൗ സംഘത്തിലെ ഇരുപത് കുതിരകളാണ് കുതിക്കാനൊരുങ്ങി നിൽക്കുന്നത്. യൂറോപ്പിൽ പരിശീലിപ്പിക്കുന്ന ഇൗ കുതിരകളെ കൊണ്ടുപോകാൻ എമിറേറ്റ്സിന് പ്രത്യേക വിമാനം പോലുമുണ്ട്. ഇവക്കൊപ്പം ജി.സി.സിയിലെ വിവിധ രാജകുടുംബങ്ങളുടെ കുതിരകളും ദുബൈയിലെത്തിയിട്ടുണ്ട്. 40 ദിർഹമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. സാധാരണക്കാർക്ക് പൊതുസ്ഥലങ്ങളിലിരുന്ന് മൽസരം കാണാനാണ് ഇൗ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക ഇരിപ്പിടങ്ങളിലിരുന്ന് മൽസരം കാണണമെങ്കിൽ 350 ദിർഹം മുതൽ മുകളിലോട്ടാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.