ദുബൈ: കൊറോണ എന്ന മഹാമാരി വ്യാപിച്ച് നിയന്ത്രണം തുടരുന്നതിനിെട ദുബൈ പൊലീസ് നടത്തിയത് 9,326 വെർച്വൽ മീറ്റിങ്ങുകൾ. 3,118 മണിക്കൂർ പിന്നിട്ട ദേശീയ അണുനശീകരണ യജ്ഞത്തിനിടെയാണിതെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മാർച്ച് അവസാനം മുതൽ ജൂൺ ഒന്നു വരെ വെർച്വൽ മീറ്റിങ്ങുകൾ നടന്നതായി ദുബൈ പൊലീസിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.
ജീവനക്കാർ തങ്ങളുടെ ഫീൽഡ് മിഷനുകളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയും വിദൂരമായി ലഭിക്കുന്ന നിർദേശങ്ങൾക്ക് അനുസൃതമായി ചുമതലകൾ പൂർത്തിയാക്കുകയും ചെയ്തു.
"അവരുടെ ദൈനംദിന ജോലികൾ നിറവേറ്റുന്നതിനിടയിലും വീട്ടിൽ സുരക്ഷിതമായി തുടരുന്നതിനും\" സ്കൈപ്പ് ഫോർ ബിസിനസ് \"ആപ്ലിക്കേഷൻ വഴി ഓൺലൈൻ മീറ്റിങ്ങുകൾ നടത്തുന്നതിനും പൊലീസ്, മേഖലയിലുടനീളമുള്ള മുൻനിര തൊഴിലാളികളുടെയും മറ്റ് ജീവനക്കാരുടെയും ഫീൽഡ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയതായും മർസൂഖി ചൂണ്ടിക്കാട്ടി. ദുബൈ പൊലീസിെൻറ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രധാന പദ്ധതി (2018-2021) പ്രകാരം, ജീവനക്കാരെ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്നതിനായി സേവനങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനും കഴിഞ്ഞ രണ്ട് മാസമായി ഉൗർജിതമായ പ്രവർത്തനങ്ങൾ തുടരുക തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് അവസാനം മുതൽ മേയ് പകുതി വരെ നടത്തിയ സ്മാർട്ട് ഇടപാടുകളുടെ എണ്ണം 6,12,147ൽ എത്തി.
ദുബൈ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ വഴി പൂർത്തീകരിച്ച 2,34,194 ഇടപാടുകളും വെബ്സൈറ്റ് വഴി 3,77,953 നടന്ന ഇടപാടുകളും ഉൾപ്പെടെയുള്ള കണക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.