ദുബൈ ഓപൺ ചെസ് കിരീടം അരവിന്ദ് ചിദംബരം ഏറ്റുവാങ്ങുന്നു
ദുബൈ: ദുബൈ ഓപൺ ചെസ് ചാമ്പ്യൻഷിപ്പിൽ തമിഴ്നാട് സ്വദേശി ഗ്രാൻഡ്മാസ്റ്റർ അരവിന്ദ് ചിദംബരത്തിന് തുടർച്ചയായ രണ്ടാം കിരീടം. 46 രാജ്യങ്ങളിലെ 172 പേർ പങ്കെടുത്ത മത്സരത്തിലാണ് അരവിന്ദിന്റെ കിരീടധാരണം. സ്വിസ് ഫോർമാറ്റിൽ ഒമ്പതു റൗണ്ടുകളിലായായിരുന്നു മത്സരം.
ഫൈനലിൽ ഇന്ത്യയിലെ വാറങ്കലിൽനിന്നുള്ള ഗ്രാൻഡ്മാസ്റ്റർ അർജുൻ എറിഗൈസിയായിരുന്നു എതിരാളി. തുടർച്ചയായ രണ്ടാം തവണ ദുബൈ ഓപൺ നേടുന്ന രണ്ടാമത്തെ താരമാണ് അരവിന്ദ്.
ദുബൈ ചെസ് ആൻഡ് കൾചർ ക്ലബ് ചെയർമാൻ ഖാലിദ് അലി ബിൻ സായിദ് അൽ ഫലാസി, യ.എ.ഇ ചെസ് ഫെഡറേഷൻ പ്രസിഡന്റ് താരിം മത്താർ, ഖത്തർ ചെസ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ മൊദിയാഖി എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.