ദുബൈ: പഴയമകളെ വലിയ പുതുമയോടെ ചേർത്തുപിടിക്കാൻ ആഗ്രഹമുണ്ടോ? ഒപ്പം 140 ലക്ഷം ദിർഹവു ം (ഏകദേശം 27 കോടിയിൽപരം രൂപ) കയ്യിലുണ്ടെങ്കിൽ ഒരു ഭീമൻ ദിനോസറിെൻറ ഉടമയാകാൻ ഒരു കൈ നോക്കാം. മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം ദുബായില്‍ നടക്കുകയാണ്. ‘ദുബൈ ദിനോ’ എ ന്ന പേരിൽ അറിയപ്പെടുന്ന ഇതു പക്ഷേ, ജീവനുള്ള ദിനോസറല്ല, 155 ദശലക്ഷം വർഷം പഴക്കമുള്ള ഭ ീമൻ ദിനോസറിന്റെ അസ്ഥികൂടമാണ്.
അസ്ഥികൂടം സ്വന്തമാക്കാനുള്ള ലേലം ഈമാസം 25 ന് അവസാനിക്കും. ഒാൺലൈനിലൂടെയാണ് ലേലം നടക്കുന്നത്. 14.6 ദശലക്ഷം ദിർഹം മുതലാണ് ലേലം ആരംഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. 24.4 മീറ്റർ നീളവും 7 മീറ്റർ ഉയരവുമുള്ളതാണ് ദുബായ് മാളിൽ പ്രദർശിപ്പിച്ചിട്ടുള്ള ഇൗ അസ്ഥിപഞ്ജരം. അഞ്ച് ആനകളുടെ ഭാരം ഇതിനുണ്ട്. ജുറാസിക് കാലത്തെ ദിനോസറിന്റെ അസ്ഥികൂടം കാണാൻ ദുബൈ മാളിൽ ഒട്ടേറെ പേർ എത്തിയിരുന്നു. ഇരട്ടി(ഡിപ്ലോസ്) യെന്നും ഒറ്റത്തടി (ഡോകോസ്) എന്നും അർഥം വരുന്ന ഗ്രീക്ക് വാക്കായ ഡിപ്ലോഡോകസ് ലോൻഗസ് എന്ന വംശത്തിൽപ്പെട്ട ദിനോസറാണിത്. 90% അസ്ഥിപഞ്ജരവും യഥാർഥത്തിലുള്ളതാണ്.
ദുബൈ മാളിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിച്ചിരിക്കുന്ന ദിനോസറിെൻറ ഇൗ അസ്ഥികൂടം അബൂദബിയിലെ ഇത്തിഹാദ് മോഡേൺ ആർട് ഗാലറിയുടെ സ്ഥാപകൻ ഖാലിദ് സിദ്ദീഖി വഴിയാണ് 2014ൽ യു.എ.ഇയിൽ എത്തിച്ചത്. നേരത്തെ ഇത് അമേരിക്കയിലെ ടെക്സാസ് ഹൂസ്റ്റൺ മ്യൂസിയം ഒാഫ് നാച്വറൽസയൻസിലായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. 155 ദശലക്ഷം വര്‍ഷം മുന്‍പ് ജുറാസിക് യുഗത്തില്‍ മണ്ണടിഞ്ഞ ഈ ദിനോസറിന്റെ ഫോസിലുകള്‍ 2008 ല്‍ അമേരിക്കയിലെ ഡാന ക്വാറിയില്‍ നിന്നാണ് കണ്ടെടുത്ത ഇതിന് 24.4 മീറ്റർ ഉയരം ഏഴ് മീറ്റർ നീളവുമുണ്ട്.
ഏകദേശം അഞ്ച് ആനകളുടെ ഭാരവുമുണ്ട്. നമ്പർ പ്ലേറ്റ് ലേലങ്ങളിലൂടെ പേരുകേട്ട എമിറേറ്റ്സ് ഓക്ഷൻ കമ്പനിയാണ് ‘ദുബൈ ദിനോ’യെയും ലേലത്തിന് വെക്കുന്നത്. അസ്ഥികൂടത്തിെൻറ 90 ശതമാനം ഭാഗങ്ങളും യാഥാർഥ ദിനോസറിേൻറത് തന്നെയാണ്. ഏറ്റവും കൂടുതല്‍ തുക നല്കി ദുബൈ ദിനോയെ ആര് സ്വന്തമാക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.