അബൂദബി: മന്ത്രവാദം നടത്തി യുവതിക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ അറബ് രാജ്യത്തെ പൗരന് മൂന്ന് മാസം തടവ്. ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്താനും അബൂദബി ഫെഡറൽ കോടതി ഉത്തരവിട്ടു. അറബ് വനിതയുടെ പരാതി പ്രകാരമാണ് പ്രതി അറസ്റ്റിലായതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട ‘മരുന്നുകൾ’ സ്ത്രീക്ക് നൽകി ഇതുവഴി അനുഗ്രഹം ലഭിക്കുമെന്നും ദോഷങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. ഇൗ ‘മരുന്ന്’ ശരീരത്തിൽ പുരട്ടാൻ നിർദേശിച്ച ഇയാൾ വൻ തുക സ്ത്രീയിൽനിന്ന് ഇൗടാക്കുകയും ചെയ്തു.
കേസിൽ പ്രാഥമിക കോടതി ഇയാൾക്ക് മൂന്ന് വർഷം തടവും തടവിന് ശേഷം നാടുകടത്തലും വിധിച്ചിരുന്നു. ഇൗ വിധിക്കെതിരെ പ്രതി അപ്പീൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് തടവ് മൂന്ന് മാസമാക്കി ചുരുക്കി. എന്നാൽ, 50,000 പിഴയടക്കാൻ അപ്പീൽ കോടതി നിർദേശിച്ചു. തുടർന്നാണ് ഇയാൾ ഫെഡറൽ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.