ദുബൈ: സ്ത്രീകളുടെ ശുചിമുറിയിൽ കയറി ഒളിഞ്ഞുനോക്കിയ യുവാവിനെ മൂന്ന് മാസം തടവിന് ശിക്ഷിച്ചു. ഫിലിപ്പൈൻസ് സ്വദേശിനികളുടെ പരാതിയിൽ 23 കാരനായ ജോർദാൻ യുവാവിനെയാണ് ശിക്ഷിച്ചത്. കമ്പ്യൂട്ടർ ഒാപറേറ്ററാണ് പ്രതി. കഴിഞ്ഞ മെയിൽ ദുബൈയിലെ ഒരു ഹോട്ടലിലാണ് സംഭവംനടന്നത്.
അതേ ഹോട്ടലിൽ സെക്രട്ടറിയായി ജോലിചെയ്യുന്ന യുവതി ശുചിമുറി ഉപയോഗിക്കുേമ്പാൾ തൊട്ടടുത്ത മുറിയിൽനിന്ന് ഒളിഞ്ഞുനോക്കിയെന്നാണ് കേസ്. ഇൗ സമയം അവിടെയെത്തിയ മറ്റൊരു ഫിലിപ്പൈൻസ് സ്വദേശിനി യുവാവിനെ കണ്ടു.
പുറത്തിറങ്ങൻ ഇരുവരും ആവശ്യപ്പെെട്ടങ്കിലും ഏറെനേരം കഴിഞ്ഞാണ് ഇയാൾ പുറത്തുവന്നത്. അബദ്ധം പറ്റി വനിതകളുടെ ശുചിമുറിയിൽ കയറിയതാണെന്ന് യുവാവ് പറഞ്ഞുവെങ്കിലും സി.സി. ടി.വി ദൃശ്യങ്ങളിൽ ഇത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.