ദുബൈ: ആടിെൻറ കുടൽ ഇറക്കുമതിയുടെ മറവിൽ ഗുളികകൾ ഒളിച്ച് കടത്താൻ ശ്രമിച്ചുവെന്ന കേസിൽ ജബൽ അലി തുറമുഖത്തു നിന്നു പിടിയിലായ കമ്പനി പി.ആർ.ഒയുടെ വിചാരണ ആരംഭിക്കുന്നു. ഒരു ട്രേഡിങ് സ്ഥാപനത്തിെൻറ ചുമതലകൾ വഹിക്കുന്ന സിറിയൻ യുവാവിനെതിരെയാണ് കേസ്.
ഇൗ വർഷം ഏപ്രിൽ അവസാനം ദുബൈയിൽ ഇറക്കുമതി ചെയ്ത ആട്ടിൻ കുടൽ ഷിപ്മെൻറിനുള്ളിൽ ഒരു ടണ്ണിലേറെ തൂക്കം വരുന്ന 57 ലക്ഷം ഗുളികകളാണ് കണ്ടെടുത്തത്. യുവാവ് രേഖകൾ ശരിയാക്കുന്നതിനിടെ ദുബൈ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇത് വെളിപ്പെട്ടത്.
ചരക്കിൽ ഗുളികയുള്ള കാര്യം തനിക്കറിയില്ലെന്നും മറ്റൊരാൾക്ക് കൈമാറാനുള്ള വസ്തു തുർക്കിയിലുള്ള സഹോദരനാണ് ഏൽപ്പിച്ചതെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു.
5000 ദിർഹമാണ് ഇടപാടിൽ തനിക്കുള്ള പ്രതിഫലം. ഇയാളുടെ താമസസ്ഥലത്തും ഒഫീസിലും മറ്റും പരിശോധന നടത്തിയെങ്കിലും ഗുളികകളോ മയക്കു മരുന്നോ കണ്ടെടുക്കാനായില്ല.
രാജ്യത്തിന് പുറത്ത് രണ്ട് കൂട്ടാളികൾ കൂടെയുണ്ടെന്ന സംശയത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.