ദുബൈ: മരുന്നുകളുടെ ക്രയവിക്രയത്തിനും വ്യാപാരത്തിനും ആരോഗ്യ വകുപ്പിെൻറ മൂക്കുകയർ.
ആരോഗ്യവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളുടെ വിപണനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ശനിയാഴ്ചയാണ് മന്ത്രാലയം പുറപ്പെടുവിച്ചത്.
മരുന്ന് നിർമാതാക്കൾ, അവരുടെ പ്രതിനിധികൾ എന്നിവരും ചികിൽസകരും തമ്മിലെ ബന്ധം നിർവചിക്കുകയും അതിെൻറ ഗുണം രോഗികൾക്ക് ലഭ്യമാക്കുകയും ചെയ്യുകയാണ് പുതിയ നിർദേശം കൊണ്ട് ലക്ഷ്യമിടുന്നത്. ധാർമികമായ വശങ്ങൾ പാലിച്ചുകൊണ്ടാണ് മരുന്ന് വിൽപനയെന്ന് നിയമം ഉറപ്പാക്കും. പ്രദേശിക വിതരണക്കാർ, ആശുപത്രികൾ, ക്ലിനിക്കുകൾ,മരുന്ന് നിർമാതാക്കൾ, ഡോക്ടർമാർ, ഫാർമസിസ്റ്റ് എന്നിവരൊക്കെ നിയമത്തിെൻറ പരിധിയിൽവരും.
മരുന്നുകളുടെ വ്യാപനം ആവശ്യത്തിന് മാത്രമാക്കാനും അതുവഴി പൊതുജനാരോഗ്യം സംരക്ഷിക്കാനും സഹായികുന്ന നിർദേശങ്ങൾ രാജ്യത്തിെൻറ ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരത്തിൽ എത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യവും നയവും സംബന്ധിച്ച വിഭാഗത്തിലെ അണ്ടർസെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമിറി പറഞ്ഞു. 2016ൽ 9.61 ബില്ല്യൺ ദിർഹത്തിേൻറതായിരുന്നു യു.എ.ഇയുടെ മരുന്ന് വിപണി. 2020 ൽ ഇത് 13.13 ബില്ല്യൺ ദിർഹവും 2021ൽ 21.74 ബില്ല്യൺ ദിർഹവും ആകുമെന്നാണ് പ്രതീക്ഷ.
നിലവിൽ 18 മരുന്ന് നിർമാണ ശാലകൾ രാജ്യത്തുണ്ട്. 2021ൽ ഇവയുടെ എണ്ണം 34 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.