ഹോപ്പി കണ്ടു, ‘പേരമ്മ’യെ

ഷാർജ: മലയാളനാടിെൻറ ഉത്സവമായി മാറിയ കമോൺ കേരള അത്യപൂർവമായ ഒരു സമാഗമത്തിനും സാക്ഷ്യം വഹിച്ചു. ഹോപ്പിയുടെയും പേരമ്മയുടെയും സംഗമം. കമോൺ കേരളയുടെ ഒൗദ്യോഗിക മുദ്രക്ക് പേരു നൽകിയ കോട്ടയം പാലാ സ്വദേശിനി ധന്യ മനീഷ് ഭർത്താവിനും മകനുമൊപ്പമാണ് കുവൈത്തിൽനിന്ന് ഹോപ്പിയെ കാണാനെത്തിയത്. 
ഇൻഡോ അറബ് സൗഹൃദത്തിന് പുത്തൻ ചരിതമെഴുതുന്ന കമോൺ കേരളയുടെ മുദ്രക്ക് പേരു നൽകാൻ വായനക്കാർക്ക് ഗൾഫ് മാധ്യമം അവസരം നൽകിയിരുന്നു. ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്ന് മലയാളികളും യു.എ.ഇ പൗരൻമാരുമുൾപ്പെടെ പെങ്കടുത്ത മത്സരത്തിൽനിന്നാണ് ധന്യ നിർദേശിച്ച പേര് തെരഞ്ഞെടുത്തത്. കമോൺ കേരള ലക്ഷ്യമിടുന്ന സ്നേഹവും പ്രത്യാശയും പ്രതീകവത്കരിക്കുന്ന പേർ എന്ന നിലയിലാണ് ‘ഹോപ്പി’ സ്വീകാര്യമായത്. കേരളത്തിെൻറ പഴമയും പാരമ്പര്യവും പുതിയ തലമുറക്ക് പരിചയപ്പെടുത്താൻ ഏറെ സഹായകമാവും മേളയെന്ന് ധന്യ പറഞ്ഞു.
 

Tags:    
News Summary - comeonkerala-hoppey-gulf madhyamam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.