ഷാർജ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ പുലർത്തുന്ന മാനുഷികത ആഗോള തലത്തിൽ കേരളത്തിെൻറ യശസ്സ് വർധിപ്പിക്കുന്നുണ്ടെന്ന് മെയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ കെ.ഇ. മൊയ്തു പറഞ്ഞു. ഏറ്റവും മികച്ച ഡോക്ടർമാരെയും നഴ്സുമാരെയുമാണ് കേരളം ലോകത്തിന് സമ്മാനിച്ചത്. അതിനൊപ്പം ഏറ്റവും മികച്ച പരിരക്ഷാ സൗകര്യവും സാേങ്കതിക മികവും സാധ്യമാക്കൽ ലക്ഷ്യമിട്ടാണ് മെയ്ത്ര ഹോസ്പിറ്റലിന് തുടക്കം കുറിച്ചതെന്നും കമോൺ കേരള ബിസിനസ് കോൺക്ലേവിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ലോകത്തുതന്നെ ലഭിക്കാവുന്നതിൽ ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളാണ് മെയ്ത്രയിൽ ഉപയോഗിക്കുന്നത്. കേരളത്തിലെ ജനങ്ങളിൽ 73 ശതമാനവും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ആരോഗ്യരംഗത്തെ ബോധവത്കരണമാണ് യഥാസമയം ചികിത്സ തേടാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ജീവനക്കാരെ ശരിയാംവിധം വിന്യസിക്കുകയും നിലനിർത്തുകയും ചെയ്യുന്നതാണ് സ്വകാര്യ ആശുപത്രികൾ നേരിടുന്ന ഏറ്റവും വലിയ സമസ്യ. ജീവനക്കാർക്ക് ഏറ്റവും മികച്ച പരിഗണന നൽകാൻ മെയ്ത്ര നിഷ്കർഷത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.