ദുബൈ: ഒാരോ മലയാളിയും അടുത്ത വീട്ടിലെ പയ്യൻ എന്ന മട്ടിൽ സ്നേഹിക്കുന്ന രാജ് കലേഷ് കമോൺ കേരളയിൽ എത്തുന്നത് യു.എ.ഇ മലയാളി സമൂഹത്തെ ഒന്നിച്ച് ഒരു കുടക്കീഴിൽ കാണാനായാണ്. ഏതാനും മാസം മുൻപ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ അധികൃതരുടെ ക്ഷണപ്രകാരം ലൈവ് കുക്കറി ഷോ അവതരിപ്പിച്ച അതേ ഷാർജ എക്സ്പോ സെൻററിൽ പക്ഷെ ജനുവരി 26ന് എത്തുക ഒറ്റക്കല്ല, ഒരു പാട് വിഭവങ്ങളുമായാണ്. തകർപ്പൻ മാന്ത്രിക പ്രകടനങ്ങളുമായി ഞെട്ടിക്കാൻ തന്നെയാണ് കല്ലുവിെൻറ പരിപാടി. മാജിക്കിലെ ഗുരുനാഥനായ രാജമൂർത്തി, പ്രിയ സുഹൃത്തും ഏറെ പ്രശസ്തനായ മെൻറലിസ്റ്റുമായ ആദിയും ബംഗാളി യോഗ പരിശീലകയും നർത്തകിയുമായ അഞ്ജലി ചൗധരിയും ഒപ്പമുണ്ടാവും. തീർന്നില്ല^ ലോകത്തു തന്നെ വിരലിലെണ്ണാവുന്നത്രയാളുകൾക്ക് മാത്രം പ്രാവീണ്യമുള്ള പുരാതന മാജിക് വിദ്യകളുമായി ചെർപ്പുളശ്ശേരി ഷംസുക്കയും എഴുപത് പിന്നിട്ട നാണു മാസ്റ്ററും സംഘത്തിലുണ്ടാവും.
26ന് വൈകീട്ട് എക്സ്പോ സെൻററിൻ മുറ്റത്ത് മാങ്ങായണ്ടി കുഴിച്ചിട്ട് വെള്ളമൊഴിച്ച് വളർത്തി ആ മാവിൽ നിന്ന് മാങ്ങ പറിച്ച് മുറിച്ച് വിശിഷ്ടാതിഥികൾക്ക് ഉപ്പും കൂട്ടി തിന്നാൻ കൊടുക്കാനാണ് ഷംസുക്കയുടെ പ്ലാൻ. മലയാളത്തിെൻറ മാന്ത്രിക മുത്തച്ഛൻ എന്നു പേരുേകട്ട വാഴക്കുന്നം നമ്പൂതിരിയുടെ പ്രിയ ശിഷ്യനായ നാണു മാസ്റ്റർ വാഴക്കുന്നത്തിെൻറ മാസ്റ്റർ പീസായ ചെപ്പും പന്തും കാണിക്കും.പിന്നെ സൂചി വിഴുങ്ങി നൂലിൽ കോർത്തെടുക്കുന്ന ഹിന്ദു നീഡിൽ ട്രിക്ക് എന്ന അതി വിശിഷ്ടവും അത്യപൂർവവുമായ വിദ്യ ഒേട്ടറെ പുതുമകളോടെ ബ്ലേഡ് ഉപയോഗിച്ച് അവതരിപ്പിക്കും.
ജനപ്രിയ കുക്കറി ഷോ അവതാരകനായി കേരളം അറിയുന്ന കലേഷ് ഏതാണ്ട് 20 വർഷമായി മാജിക് അഭ്യസിക്കുന്നുണ്ട്. പ്രഫ. ഗോപിനാഥ് മുതുകാടിെൻറ സംഘത്തിലെ കോറിയോഗ്രഫറായിരുന്ന രാജ് അമൃത ടിവിയിൽ മാജിക് അവതരിപ്പിക്കാൻ പോയ വഴിയിലാണ് കുക്കറി ഷോയിൽ എത്തിപ്പെടുന്നത്. പക്ഷെ അതിനിടയിലുംഅത്യപൂർവ മാജിക്കുകൾ തുടർച്ചയായി പരിശീലിച്ചു പോന്നു. എൻറർൈടൻമെൻറ് കേലിയേ കുച്ച് ഭീ കരേഗാ എന്ന റിയാലിറ്റി ഷോയിൽ രണ്ടു തവണ േജതാവായതോടെ ഉത്തരേന്ത്യൻ വേദികളിൽ മാജിക് അവതരിപ്പിക്കാൻ ഒേട്ടെറ ക്ഷണങ്ങൾ. വിദേശ വേദികളിൽ ഒേട്ടറെ ഷോ അവതരിപ്പിക്കുമെങ്കിലും കേരളത്തിലെത്തിയാൽ പിന്നെയും ഡീസൻറാവും. അടി മുടി പുതുമകൾ നിറഞ്ഞ കമോൺ കേരളയിലൂടെ തെൻറ പുതിയ മുഖവും വിദ്യകളും ലോഞ്ച് ചെയ്യാൻ തന്നെയാണ് തീരുമാനം. തെൻറ കുക്കറി ഷോ ഒരു തവണയെങ്കിലും ടി.വിയിൽ കണ്ടിട്ടുള്ളവരെല്ലാം പാചകത്തിൽ നിന്നു മാന്ത്രികത്തിലേക്കുള്ള പരിവർത്തനത്തിന് സാക്ഷ്യം വഹിക്കാനെത്തുമെന്ന് കലേഷ് തീർത്തു പറയുന്നു. പുത്തൻ അവതരണം ഗംഭീരമാക്കി മാറ്റാനായി സംഘം നിരന്തര പരിശീലനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.