ദുബൈ: ഒരാഴ്ച നീണ്ട ശുചീകരണ യജ്ഞത്തിൽ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്തത് 6000 ടൺ മാലിന്യം. ദുബൈ നഗരസഭ നടത്തിയ 24 ാമത് ‘ക്ലീൻഅപ് ദി വേൾഡ്’കാമ്പയിനിെൻറ ഭാഗമായാണ് ശുചീകരണം നടന്നത്. മരുഭൂമി, തീരപ്രദേശങ്ങൾ, താമസസ്ഥലങ്ങൾ, ചന്തകൾ എന്നിവിടങ്ങളിലൊക്കെ സന്നദ്ധപ്രവർത്തകർ മാലിന്യം തേടിയെത്തി. 512 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി 34000 സന്നദ്ധപ്രവർത്തകരാണ് മാലിന്യ നിർമാർജന യജ്ഞത്തിൽ പങ്കാളികളായത്. അവസാന ദിവസം ദേര ക്രോണിക്കിളിൽ നടന്ന ശുചീകരണത്തിൽ മാത്രം ഏഴായിരം സ്വകാര്യ കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും പെങ്കടുത്തുവെന്ന് ദുബൈ മുനസിപ്പാലിറ്റി അറിയിച്ചു. 1994 ൽ കാമ്പയിൻ ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ പെങ്കടുത്ത ശുചീകരണ യജ്ഞങ്ങളിൽ ഒന്നാണിത്. സ്വകാര്യ കമ്പനികൾ വമ്പൻ ട്രക്കുകളുമായിഎത്തിയാണ് മാലിന്യം നീക്കംചെയ്തത്. 15215 സ്കൂൾ കുട്ടികളും യജ്ഞത്തിൽ പെങ്കടുത്തു. പത്ത് ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളും നീക്കം ചെയ്തു. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ശേഖരിക്കുന്നതിൽ സ്കൂളുകൾക്കിടയിൽ മൽസരവും നടത്തി. വാഹനങ്ങൾ ഉപേക്ഷിക്കപ്പെടുന്നതിനും ഒാടുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യം പുറത്തേക്ക് എറിയുന്നതിനുെമതിരെ ബോധവൽക്കരണവും കാമ്പയിെൻറ ഭാഗമായി നടന്നു. കഴിഞ്ഞ വർഷം 32643 പേർ ചേർന്ന് 8652 ടൺ മാലിന്യം നീക്കിയിരുന്നു. 2015 ൽ 30322 പേരാണ് പരിപാടിയിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.