അബൂദബി: ത്രിരാഷ്ട്ര ഗള്‍ഫ് സന്ദര്‍ശനത്തിന്‍െറ ഭാഗമായി ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും പത്നി കാമില പാര്‍ക്കറും അബൂദബിയിലത്തെി. വെള്ളിയാഴ്ച ഒമാനിലത്തെിയ ഇരുവരും ഞായറാഴ്ചയാണ് യു.എ.ഇയുടെ തലസ്ഥാന നഗരിയിലിറങ്ങിയത്. യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം ബഹ്റൈനിലേക്ക് പോകും.
അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് ചാള്‍സും കാമിലയും സന്ദര്‍ശിച്ചു. യു.എ.ഇ സഹിഷ്ണുതാ സഹമന്ത്രി ശൈഖ ലുബ്ന ആല്‍ ഖാസിമിയും മറ്റു പ്രമുഖരും അവരോടൊപ്പമുണ്ടായിരുന്നു. യുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള ബൂതിന കടല്‍ത്തിട്ടയും അവര്‍ സന്ദര്‍ശിക്കും.
ദുബൈ, ഷാര്‍ജ എമിറേറ്റുകളിലേക്കും ചാള്‍സും കാമിലയും പോകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ദുബൈ ഫൗണ്ടേഷനിലും അവര്‍ സന്ദര്‍ശനം നടത്തും. അല്‍ഐനിലെ അല്‍ ജഹ്ലി കോട്ടയില്‍ ആഘോഷിക്കാനിരിക്കുന്ന 2017 യു.കെ-യു.എ.ഇ സാംസ്കാരിക വര്‍ഷത്തിന്‍െറ തുടക്കമായാണ് ചാള്‍സിന്‍െറ സന്ദര്‍ശനം. ചൊവ്വാഴ്ച ബഹ്റൈനിലേക്ക് തിരിക്കുന്ന ഇവര്‍ വെള്ളിയാഴ്ച വരെ അവിടെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.