ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, അജ്മാൻ
പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 14 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിന് മുകളിലും 69 കുട്ടികൾ ഡിസ്റ്റിങ്ഷനും കരസ്ഥമാക്കി. രൂപ ഉസ്മാൻ ഒന്നാം സ്ഥാനം നേടിയപ്പോൾ ഒമർ സാബിത്, ഹാഷിഫ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. വിഷ്ണു മഹേന്ദ്രകുമാർ മൂന്നാം സ്ഥാനം നേടി.
ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ, അൽഐൻ
മുഴുവൻ വിദ്യാർഥികളും മികച്ച മാർക്കോടെ വിജയിച്ചു. നിരന്തര പരിശ്രമത്തിലൂടെ വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പലും അധ്യാപകരും അഭിനന്ദിച്ചു.
സൺറൈസ് ഇംഗ്ലീഷ് സ്കൂൾ,അബൂദബി
പരീക്ഷ എഴുതിയ 263 പേരും ഉന്നതപഠനത്തിന് യോഗ്യതനേടി. ഏറ്റവും കൂടുതൽ മാർക്കു നേടി വിജയിച്ചത് മുഷ്കൻ കുമാരിയാണ്. ആനാമിക മോഹൻ, ആദ്രിയൻ സന്തോഷ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മീര മെറിൻ വർഗീസിനാണ് മൂന്നാം സ്ഥാനം. വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പൽ ഡോ. താക്കൂർ മുൽചന്ദാനി അഭിനന്ദിച്ചു.
ഹാബിറ്റാറ്റ് സ്കൂൾ, ഉമ്മുൽഖുവൈൻ
പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. 42 ശതമാനം പേർ വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 58 ശതമാനം ഫസ്റ്റ് ക്ലാസും നേടി. ആയിഷ റിഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അല്‍ഐന്‍ ദാറുല്‍ ഹുദാ സ്കൂൾ
പരീക്ഷക്കിരുന്ന 82 വിദ്യാർഥികളും മികച്ച വിജയം നേടി. ഫാത്വിമ തസ്നീം ഒന്നാം സ്ഥാനവും അഫ്റ അബ്ദുല്ല രണ്ടാം സ്ഥാനവും സഫ നസ്റീന് അഷ്റഫ്, തഖിയ്യ ഗാനം സുമയ്യ എന്നിവര്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ സന്ത്യ അഖ്തര്‍, ശമ്മ അബ്ദുല്‍ നസീര്‍ എന്നിവര്‍ മികച്ച വിജയം നേടി. വിജയത്തിനായി പ്രയത്നിച്ച വിദ്യാർഥികളെയും അധ്യാപകരെയും സ്കൂള്‍ ചെയര്മാന് വി.പി. പൂക്കോയ തങ്ങള്‍ ബാഅലവി, മാനേജിങ് ഡയറക്ടര്‍ ഇ.കെ. മൊയ്തീന് ഹാജി, സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുനീര്‍ ചാലില്‍ എന്നിവര്‍ അനുമോദിച്ചു.
ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, ഷാർജ
പരീക്ഷക്കിരുത്തിയ 234 വിദ്യാർഥികളും ഉയർന്ന മാർക്കോടെ വിജയിച്ചു.
126 പേർ ഡിസ്റ്റിങ്ഷൻ നേടി. അഞ്ചു വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി.
സന നാസിം ദാബിർ, നജ സമൻ എന്നിവർ സ്കൂൾ ടോപ്പറായി. പാർവണ മനോജ് സെക്കൻഡ് ടോപ്പറും നൈല ആൻ മാത്യു, നൂറുന്നീസ സുൽത്താൻ അലാവുദ്ദീൻ, വൈഷ്ണവി അനിൽ കുമാർ എന്നിവർ തേർഡ് ടോപ്പേഴ്സുമായി. മികച്ച വിജയം നേടിയ വിദ്യാർഥികളെ പേസ് ഗ്രൂപ് ചെയർമാൻ ഡോ പി.എ. ഇബ്രാഹിം ഹാജി, സ്കൂൾ ഡയറക്ടർ സുബൈർ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. നസ്രീൻ ബാനു ബി.ആർ എന്നിവർ അഭിനന്ദിച്ചു.
ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ, ഷാർജ
പരീക്ഷ എഴുതിയ 197 വിദ്യാർഥികളും ഉപരിപഠനത്തിനർഹരായി. 127 വിദ്യാർഥികള്‍ ഡിസ്റ്റിങ്ഷനും 183 പേർ ഫസ്റ്റ്ക്ലാസും നേടി. നാദിയ മുനീം ആണ് ടോപ് സ്കോറർ. അധ്യാപകരെയും വിദ്യാർഥികളെയും സ്കൂൾ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഡയറക്ടർമാരായ അസീഫ് മുഹമ്മദ്, സൽമോൻ ഇബ്രാഹിം, അസിസ്റ്റൻറ് ഡയറക്ടര്‍ അഡ്വ. അബ്ദുൽ കരീം, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി എന്നിവർ അഭിനന്ദിച്ചു.
മോഡൽ സ്കൂൾ, അബൂദബി:
പരീക്ഷ എഴുതിയ 78 കുട്ടികളും വിജയിച്ചു. 14 കുട്ടികൾ 90 ശതമാനത്തിലേറെ മാർക്ക് നേടി. 47 കുട്ടികൾ 80 ശതമാനത്തിലേറെ മാർക്ക് നേടി. സ്കൂളിലെ കുട്ടികളുടെ ശരാശരി മാർക്ക് 81 ശതമാനമാണ്.
ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ, അൽഐൻ
എട്ടു ഡിസ്റ്റിങ്ഷനും 11 ഫസ്റ്റ് ക്ലാസും ഉൾപ്പെടെ സ്കൂളിന് 100 ശതമാനം വിജയം. എ വൺ ഗ്രേഡോടെ ശ്രുതി സുഭാഷും നാസിയ ജാനും ഉന്നത വിജയം നേടി. സ്കൂൾ ചെയർമാനും പ്രിൻസിപ്പലും സ്റ്റാഫ് അംഗങ്ങളും വിജയികളെ അഭിനന്ദിച്ചു.
ഇന്ത്യൻ പബ്ലിക് ഹൈസ്കൂൾ, റാസൽഖൈമ:
പരീക്ഷയെഴുതിയ 85 വിദ്യാർഥികളും വിജയിച്ചു. 73 ശതമാനം പേർ ഡിസ്റ്റിങ്ഷനും ബാക്കിയുള്ളവർ ഫസ്റ്റ് ക്ലാസും നേടി. ആൻ മരിയ അജോയ് എല്ലാ വിഷയങ്ങളിലും എ വണോടെ ഒന്നാമതെത്തി. മാർലിൻ ആൻ ബിജു, ശിവഗംഗ സുധീർ എന്നിവർ എല്ലാ വിഷയങ്ങളിലും എ വൺ നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിദ്യാർഥികളെ പ്രിൻസിപ്പൽ അനുഭ നിജാവൻ, ചെയർമാൻ റെജി സ്കറിയ എന്നിവർ അഭിനന്ദിച്ചു.
ഹാബിറ്റാറ്റ് സ്കൂൾ, അജ്മാൻ
വിദ്യാർഥികൾ നൂറുശതമാനം വിജയം നേടി. ഹനാൻ സുബൈർ ഒന്നാം സ്ഥാനത്തെത്തി. അമിത് അനിൽ ഇമ്മട്ടി രണ്ടാം സ്ഥാനവും അദിതി ബിജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 12.73 ശതമാനം കുട്ടികൾ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 51 ശതമാനം കുട്ടികൾ ഡിസ്റ്റിങ്ഷൻ സ്വന്തമാക്കി. വിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ബാല റെഡ്ഡി അമ്പാട്ടി അഭിനന്ദിച്ചു.
ഭവൻസ് സ്കൂൾ, അബൂദബി
പരീക്ഷ എഴുതിയ 121 വിദ്യാർഥികളും തുടർപഠനത്തിന് യോഗ്യത നേടി. പാർഥ് രവികാന്ത് റസൽ ഒന്നാം സ്ഥാനം നേടി. ഹരിഹരൻ ജനാർദനനും ദിനേശ് കാർത്തിക്കും രണ്ടാം സ്ഥാനം പങ്കിട്ടു. അഷിത കണ്ണനും പൂർവജയും മൂന്നാം സ്ഥാനത്തിനും അർഹരായി. പരീക്ഷ എഴുതിയ 75 ശതമാനം കുട്ടികളും 80 ശതമാനത്തിലേറെ മാർക്ക് നേടി. വിദ്യാർഥികളെ ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മേനോൻ, വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ, ഡയറക്ടർ ദിവ്യ രാജേഷ്, സ്കൂൾ പ്രിൻസിപ്പൽ ഗിരിജ ബൈജു എന്നിവർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.