അബൂദബി: കടംവാങ്ങിയ 14 ലക്ഷം ദിർഹം യുവതിയിൽനിന്ന് തിരികെവാങ്ങി നൽകണമെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച അബൂദബി സ്വദേശിയുടെ കേസ് തള്ളി. യുവതിക്ക് പണം കൊടുത്തതിന് കരാറുണ്ടെന്നും എന്നാൽ ആവശ്യപ്പെട്ടിട്ടും ഇവർ തുക തിരികെ നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയിലെത്തിയത്. എന്നാൽ, നിർദിഷ്ട ഫീസ് കെട്ടാതെയാണ് കോടതിയിൽ കേസ് സമർപ്പിച്ചതെന്നു വ്യക്തമായതിനാലാണ് കോടതി കേസ് തള്ളിയത്. 1500 ദിർഹമായിരുന്നു ഫീസിനത്തിൽ പരാതിക്കാരൻ കോടതിയിൽ കെട്ടിയിരുന്നത്.
സാമ്പത്തിക കേസുമായി ബന്ധപ്പെട്ട കേസിൽ അടക്കേണ്ട തുകയിൽ ഇത് വളരെ കുറവാണ്. മതിയായ ഫീസ് കെട്ടാതിരിക്കുകയും ഫീസിളവുണ്ടെങ്കിൽ അയതിന്റെ തെളിവ് ഹാജരാക്കാതിരിക്കുകയും ചെയ്തതിനാലാണ് കേസ് തള്ളിയതെന്നു കോടതി വ്യക്തമാക്കി. ഫീസ് കെട്ടാൻ പരാതിക്കാരന് കോടതി രണ്ടുമാസത്തെ സമയപരിധി നൽകിയിരുന്നു.
എന്നാൽ, ഈ കാലയളവിലും ഫീസ് കെട്ടാൻ പരാതിക്കാരൻ തയാറാവാതിരുന്നതിനാലാണ് കോടതി കേസ് തള്ളുന്ന തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാലാണ് ഫീസ് കെട്ടാത്തതെന്നാണ് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.