ദുബൈ: കാറുകൾ സുന്ദരമാണ്, സൗകര്യപ്രദമാണ്, കാറില്ലെങ്കിൽ ദുബൈയിൽ ജീവിതം തന്നെ അൽപം പ്രയാസമാണ്^ കാര്യമൊക്കെ ശരി തന്നെ. കാർ വാങ്ങിയാൽ മാത്രം പോരാ, അവ നന്നായി പരിപാലിക്കാനും ശ്രദ്ധിക്കണം. വൃത്തിയില്ലാതെ സൂക്ഷിച്ചാലോ എവ ിടെയെങ്കിലും നിക്ഷേപിച്ചു പോയാലോ ഒക്കെ നഗരസഭയുടെ പിടിവീഴുമെന്ന ഉറപ്പ്. ദുബൈ നഗരസഭയുടെ വേസ്റ്റ് മാനേജ്മെൻറ് വിഭാഗം ഇക്കാര്യം നല്ല കണിശതയോടെ നിരീക്ഷിച്ചു വരുന്നുണ്ട്. വഴിയിൽ ഉത്തരവാദിത്വ രഹിതമായി നിർത്തിയിട്ട് പോയ 2053 വാഹനങ്ങൾ ഇൗ വർഷം ജൂലൈ വരെ മാത്രം നഗരസഭ പിടിച്ചെടുത്തിട്ടുണ്ട്. 2018ൽ പിടിച്ചെടുത്തത് 3,577 വാഹനങ്ങളാണ്.
വാഹനങ്ങൾ മാത്രമല്ല, എന്ത് വസ്തുവും പൊതുസ്ഥലങ്ങളിൽ ഉത്തരവാദിത്വ രഹിതമായി തള്ളുന്നത് യു.എ.ഇയിലെ നിയമപ്രകാരം ശിക്ഷാർഹമാണ്. ദുബൈയും അബൂദബിയും ഷാർജയുമെല്ലാം സുരക്ഷിതവും വൃത്തിയിലും സൂക്ഷിക്കുന്നതിെൻറ ഭാഗമായി വൃത്തിഹീനമായ രീതിയിൽ വാഹനങ്ങൾ വഴിയിൽ തള്ളുന്നത് നഗരസഭകൾ വെച്ചുപൊറുപ്പിക്കുകയുമില്ല. ഇത്തരം വാഹനങ്ങളിൽ തെരുവുനായ്ക്കൾ പെറ്റു പെരുകുന്നതും ലഹരി^ക്രിമിനൽ സംഘങ്ങൾ താവളമാക്കുന്നതും മറ്റൊരു തലവേദനയുമാണ്. വൃത്തിഹീനമായ കാറുകൾക്ക് 500 ദിർഹമാണ് ദുബൈ ചുമത്തുന്ന പിഴ. റോഡുകൾ, പൊതു സ്ഥലങ്ങൾ, പാർക്കിങ് മേഖലകൾ എന്നിവിടങ്ങളിൽ ചോദിക്കാനും പറയാനുമില്ലാത്ത വിധം നിർത്തിയിട്ട് പോയാൽ അവ പിടിച്ചെടുക്കാനും നിയമമുണ്ട്.
വൃത്തിഹീനമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പിടിച്ചു െകാണ്ടു പോവുകയല്ല രീതി. അവയിൽ മുന്നറിയിപ്പ് നൽകി ഒരു നോട്ടീസ് പതിക്കും. നോട്ടീസ് പതിച്ച ദിവസം മുതൽ 15 നാളിനകം അവ നീക്കം ചെയ്യുകയോ വൃത്തിയാക്കുകകയോ ചെയ്തിട്ടില്ലെങ്കിൽ നഗരസഭയുടെ ജീവനക്കാരും വാഹനവുമെത്തി അവ കൊണ്ടു പോകും. അതോടെ കാർ ഉടമക്ക് നഷ്ടപ്പെടുകെയാന്നുമില്ല. നഗരസഭയുടെ പ്രത്യേക യാർഡിൽ അവ സൂക്ഷിക്കുകയാണ് ചെയ്യുക. ആറു മാസത്തിനകം നഗരസഭയിലെത്തി 1381 ദിർഹം ഫീസ് അടച്ചാൽ അവ തിരിച്ചെടുക്കാം. അതിനു ശ്രമിച്ചില്ലെങ്കിൽ കാര്യം കഷ്ടമാവും. ഉടമസ്ഥർ പോലും തിരിഞ്ഞു നോക്കാത്ത ആ വാഹനങ്ങൾ ലേലം ചെയ്യും. ശല്യമായ രീതിയിൽ വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചിരിക്കുന്നതു കണ്ടാൽ ദുബൈ നഗരസഭയുടെ 800 900 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് വിവരം നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.