റാസല്‍ഖൈമ: ‘ഭിക്ഷാടനം ചെറുക്കുക, അര്‍ഹരായവരെ സഹായിക്കുക’ എന്ന ശീര്‍ഷകത്തില്‍ പ്രചാരണവുമായി റാക് പൊലീസ്. ഭിക്ഷാടനം പോലുള്ള പ്രവൃത്തികളിലൂടെ പുണ്യമാസത്തിന്റെ പവിത്രതക്ക് ഭംഗം വരുത്തുന്നവരെ കരുതിയിരിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
റമദാന് മാസത്തില്‍ ഭിക്ഷാടകരും അനധികൃത വില്പനക്കാരും പൊതുജനങ്ങളുടെ സഹാനുഭൂതി ചൂഷണം ചെയ്ത് അനധികൃത പണം സമാഹരിക്കുന്ന സാഹചര്യത്തിലാണ് പ്രചാരണം. ഭിക്ഷാടനം നടത്തുന്നവരെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കണം. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അധികൃതരെ വിവരം അറിയിക്കണം. അര്‍ഹരായവര്‍ക്ക് സഹായം ഉറപ്പാക്കുന്നതിന് ഉചിതമായ വഴി അംഗീകൃത സംവിധാനങ്ങളാണ്.
സംഭാവനകളും ദാന ധര്‍മങ്ങളും അംഗീകൃത സന്നദ്ധ സംഘടനകളിലൂടെ നല്‍കണമെന്നും നിയമ സംവിധാനങ്ങളുമായി സമൂഹം സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. അസാധാരണ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് 901 നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.