ദുബൈ: അവസരങ്ങളുടെ അനന്തഭൂമിയായ ഗൾഫ് മേഖലയിലെ പ്രധാന കമ്പനികളിലെ ബോസുമാർ ഒത ്തുചേരുന്ന ബോസസ് ഡേ ഒൗട്ട് പ്രത്യേക ശിൽപശാല യു.എ.ഇയിലെ ബിസിനസ് ഇവൻറുകളുടെ ചര ിത്രത്തിൽ വേറിട്ടതാവും. വ്യവസായ സംരംഭകർ, എം.ഡിമാർ, ബോർഡ് അംഗങ്ങൾ, സി.ഇ.ഒമാർ, സി.എ ഫ്.ഒമാർ, സി.ഒ.ഒമാർ, റിസർച്ച് ആൻഡ് െഡവലപ്മെൻറ് വിഭാഗങ്ങളിലെയും ഇന്നവേഷൻ മേഖലയിലെയും വിദഗ്ധർ തുടങ്ങിയവർക്ക് വേണ്ടിയാണ് കമോൺ കേരള ബിസിനസ് കോൺക്ലേവിനോടനുബന്ധിച്ച് ഷാർജ എക്സ്പോ സെൻററിൽ ഫെബ്രുവരി ഒന്നിന് പ്രത്യേക ശിൽപശാല സംഘടിപ്പിക്കുന്നത്.
ഒപ്പം പുതുതലമുറ സംരംഭകർ, സ്റ്റാർട്ട്അപ് ടീം അംഗങ്ങൾ എന്നിവർക്കും പ്രവേശനം നൽകും. ലോക പ്രശസ്ത പ്രചോദക പ്രഭാഷകരും മാനേജ്മെൻറ് പരിശീലന വിദഗ്ധരും ഒരേ വേദിയിൽ എത്തുന്ന മുഴുദിന പരിപാടി അക്ഷരാർഥത്തിൽ ഒരു ഫിനിഷിങ് സ്കൂൾ ആയി മാറും. പലതരം പ്രതിസന്ധികളെത്തുടർന്ന് പിന്നോട്ടടിച്ച നിരവധി ബോളിവുഡ് താരങ്ങളെ പ്രചോദിപ്പിച്ച് വീണ്ടും ഒന്നാം നമ്പറിൽ എത്തിച്ച് പേരുകേട്ട അർഫീൻ ഖാനുമായി ചെലവഴിക്കുന്ന ഒാരോ സെക്കൻഡും സംരംഭകർക്ക് വിലപ്പെട്ടതായിരിക്കും. സ്ഥാപനത്തിലും ജീവനക്കാരിലും സന്തോഷം നിറച്ച് ഒത്തൊരുമയോടെ കൂടുതൽ മുന്നോട്ടുകുതിക്കാൻ പാകപ്പെടുത്തുന്ന പാഠങ്ങളാണ് ഹാപ്പിനസ് ട്രെയ്നർ ഗിരീഷ് ഗോപാൽ സമ്മാനിക്കുക. പ്രഭാഷണ കലയിൽ അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ മനോജ് വാസുദേവൻ ഒാരോ വ്യക്തിയെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു തരും.
ഒരു ജേതാവാകാൻ കൊതിക്കുന്ന ഒരു നേതാവ് വസ്ത്രധാരണത്തിലും ചലനങ്ങളിലും ആംഗ്യങ്ങളിൽ പോലും പുലർത്തേണ്ട സൂക്ഷ്മതകളെന്തെല്ലാമെന്ന് അന്തർദേശീയ പ്രശസ്തയായ കോർപറേറ്റ് പരിശീലക രേണുക സി.ശേഖർ മനസ്സിലാക്കിത്തരും. മനസ്സുകളുടെ മാന്ത്രികപ്പൂട്ട് തുറക്കുന്ന രഹസ്യമാണ് മെൻറലിസ്റ്റ് ആദി പങ്കുവെക്കുക.
വ്യവസായത്തിലും മാനേജ്മെൻറിലും വിജയത്തിെൻറ ചക്രവാളങ്ങൾ താണ്ടിയവർക്ക് അതിലുമപ്പുറത്തേക്കുള്ള വിജയത്തിലേക്ക് വാതിൽ തുറക്കുകയാണ് ബോസസ് ഡേ ഒൗട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
തങ്ങളുടെ എക്സിക്യൂട്ടീവുകളെ കൂടുതൽ മികവുറ്റവരാക്കാൻ ആഗ്രഹിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്ക് പ്രത്യേക പാക്കേജും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സംബന്ധിച്ച വിശദാംശങ്ങൾക്ക് 0555210987 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.