ദുബൈ: അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിൽ ആറ് ഇന്ത്യക്കാരി കളും. ഫോർബ്സ് മിഡിലീസ്റ്റ് മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് യു.എ.ഇയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖ വനിതകൾക്കൊപ്പം ഇന്ത്യൻ പ്രതിഭകളും സ്ഥാനം പിടിച്ചത്. അറബ് ലോകത്തെ സാമ്പത്തിക സേവന മേഖലയിൽ നിന്നുള്ള 29 പേരാണ് 100 സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഇടം നേടിയത്. ഇതിൽ 16ലധികം പേരും സി.ഇ.ഒ, ജനറൽ മാനേജർ, മാനേജിങ് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ േജാലി ചെയ്യുന്നവരാണ്. ചരിത്രത്തിൽ ആദ്യമായി അറബ് മേഖലയിൽ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളിൽ നിന്നുള്ളവരല്ലാത്ത 16 പേരും നൂറ് സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ ഇടം കണ്ടെത്തി. അറബ് സമ്പദ്ഘടനക്ക് നൽകിയ നിർണായക സംഭാവനകളാണ് ഇവർക്ക് പട്ടികയിൽ സ്ഥാനം ലഭിക്കാൻ കാരണമായത്.
ഒലായൻ ഫിനാൻസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ലുബ്ന അൽ ഒലായൻ, ഇസ സാലെഹ് അൽ ഗുർജ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രാജ ഇൗസ സാലെഹ് അൽ ഗുർജ് എന്നിവക്ക് തൊട്ടു പിന്നിലായി ഇന്ത്യാക്കാരിയായ ലാൻറ്മാർക്ക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ രേണുക ജഗ്തിയാനി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. മാജിദ് അൽ ഫുത്തൈം ചീഫ് ഫിനാൻസ് ഒാഫീസർ ശ്രീമതി ദമാൽ, സുലേഖ ഹോസ്പിറ്റൽസ് കോ ചെയർപേഴ്സൻ സനൂബിയ ഷംസ്, ഇൻഫോ വെഞ്ചേഴ്സ് സി.ഇ.ഒ പൂനം ബോജാനി, ടേബിൾസ് ഫുഡ്സ് സി.ഇ.ഒ ഷഫീന യൂസുഫലി, കെ^കമ്പനി സഹസ്ഥാപിക ക്രിതിക റാവത്ത് എന്നിവരാണ് പട്ടികയിലുള്ള ഇന്ത്യക്കാർ.
അറബ്^ അന്താരാഷ്ട്ര മേഖലകളിലെ വമ്പൻ കമ്പനികളിലെ ഉയർന്ന തസ്തികകളിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം ഒാരോ വർഷവും വർധിച്ചുവരികയാണെന്ന് ഫോർബ്സ് മിഡിലീസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒായിൽ ആൻറ് ഗ്യാസ്, ഫിനാൻഷ്യൽ ടെക്നോളജി തുടങ്ങി നേരത്തേ പുരുഷൻമാർ മാത്രം ൈകകാര്യം ചെയ്തിരുന്ന മേഖലകളിലേക്കും സ്ത്രീകൾ കടന്നുവരുന്നുണ്ട്. സ്ത്രീകൾ നേതൃസ്ഥാനത്തുള്ള കമ്പനികളുടെ വരുമാനം. പദവി, കരുത്ത്, സ്ഥാപനത്തിെൻറ വളർച്ച, മൂന്ന് വർഷത്തിനിടെ കൈക്കൊണ്ട നടപടികൾ തുടങ്ങിയവ കണക്കിലെടുത്താണ് അറബ് ലോകത്തെ സ്ത്രീകളുടെ പട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.