ആവേശമായി പായ്വഞ്ചി മത്സരം; ശൈഖ് ഹംദാന്‍റെ ടീം ചാമ്പ്യന്മാർ

ദുബൈ: ആവേശത്തിരയൊരുക്കി ദുബൈ അന്താരാഷ്ട്ര പായ്വഞ്ചി മത്സരം അരങ്ങേറി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ഉടമസ്ഥതയിലുള്ള അൽ ഷാഖി ചാമ്പ്യന്മാരായി. ബുട്ടി മുഹബ അൽ ഗഷീഷ് അൽ മർറി നയിച്ച ടീം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജേതാക്കളായത്.

റാശിദ് മുഹമ്മദ് റാശിദ് ബിൻ ഖദീറിന്‍റെ അൽ തബർ രണ്ടാം സ്ഥാനത്തും അഹ്മദ് ഇസ്മായിൽ അഹ്മദ് അൽ മർസൂഖി മൂന്നാമതുമെത്തി. ദുബൈ ഇന്‍റർനാഷനൽ മറൈൻ ക്ലബ്ബ് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 80ഓളം പായ്വഞ്ചികൾ അണിനിരന്നു. സീസണിൽ ആകെ നാല് റൗണ്ട് മത്സരങ്ങളാണ് നടക്കുന്നത്.

ഇതിലെ ആദ്യ റൗണ്ടാണ് ദുബൈ ബീച്ചിൽ നടന്നത്. ഡിസംബർ നാല്, ജനുവരി 15, മേയ് 20 എന്നീ ദിവസങ്ങളിലാണ് മറ്റ് മത്സരങ്ങൾ.      

Tags:    
News Summary - boat race; sheikh hamdan's team won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.