ദുബൈ: ‘എെൻറ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനാണ് ഞാനീ രാജ്യത്ത് വന്നത്, നല്ല സൗകര്യ ങ്ങളും ഭക്ഷണവും താമസവുമെല്ലാം ലഭിച്ചു.
ഞാൻ യു.എ.ഇയിൽ സന്തുഷ്ടനാണ്’^ ദുബൈ രാജകു മാരൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീ മും ലോക പ്രശസ്ത കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്ന സദസ്സിനെ അ ഭിസംബോധന ചെയ്ത് ഉദയ് കുമാർ എന്ന ഇന്ത്യൻ നിർമാണ തൊഴിലാളി ഇതു പറയുേമ്പാൾ ഉയ ർന്ന കൈയ്യടികൾക്ക് സ്നേഹത്തിെൻറയും അഭിമാനത്തിെൻറയും താളമായിരുന്നു.
തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുവാൻ ദുബൈ കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ അധ്യക്ഷനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ നടപ്പിൽ വരുത്തിയ തഖ്ദീർ അവാർഡുകളുടെ വിതരണ ചടങ്ങായിരുന്നു വേദി.
തൊഴിലിടങ്ങളിൽ ഉദയനെപ്പോലെ ആയിരക്കണക്കിന് ജീവനക്കാരുടെ ക്ഷേമത്തിന് പരിഗണന നൽകി ആഗോള നിലവാരം ഉറപ്പാക്കിയ കമ്പനികളെ ആദരിക്കുവാൻ ഏർപ്പെടുത്തിയ തഖ്ദീർ അവാർഡിന് 31 സ്ഥാപനങ്ങളാണ് അർഹമായത്.
കമ്പനികൾക്കു പുറമെ മികച്ച തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുരസ്കാരം സമ്മാനിച്ചു. തഖ്ദീർ അവാർഡിെൻറ മൂന്നാം പതിപ്പിൽ പെങ്കടുത്ത കമ്പനികളുടെ എണ്ണത്തിൽ 77ശതമാനം വളർച്ചയുണ്ടായതായി സമിതി ചെയർമാനും ദുബൈ എമിഗ്രേഷൻ ഡെപ്യൂട്ടി ഡി.ജിയുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. തൊഴിൽ നയങ്ങൾ, ആരോഗ്യം ഉറപ്പാക്കൽ, അന്തരീക്ഷം, നിയമങ്ങളിലെ നൂതനാശയങ്ങൾ തുടങ്ങിയ വിവിധ മേഖലകൾ വിശദമായി പരിശോധിച്ചാണ് പുരസ്കാരാർഹരെ കണ്ടെത്തിയത്.\കൂടുതൽ സ്ഥാപനങ്ങൾ തൊഴിൽ നയങ്ങൾ മാറ്റുവാനും കൂടുതൽ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ തുടക്കം കുറിക്കാനും തഖ്ദീർ അവാർഡ് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച പ്രവർത്തനം കാഴ്ചവെച്ച കമ്പനികൾക്ക് പഞ്ച, ചതുർ നക്ഷത്ര പദവി നൽകും. സർക്കാർ പദ്ധതികളുടെ നിർമാണത്തിൽ ഇവർക്ക് മുൻഗണനയും ലഭി
ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.