റാസൽ ഖൈമ: ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍, ക്ലിനിക്, ഇന്ത്യന്‍ അസോസിയേഷന് റാസല്‍ഖൈമ, റാസല്‍ഖൈമ ആരോഗ്യ മന്ത്രാലയം എന്നിവരുമായി ചേര്‍ന്ന് ആസ്റ്റര്‍ വളൻറിയേഴ്സ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ സൗജന്യ മെഡിക്കല്‍ ക്യാമ്പിലും രക്തദാന ഡ്രൈവിലുമായി 800ലധികം പേര്‍ക്ക്് സേവനമെത്തിച്ചു.
യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്തവർക്കും തൊഴില്‍ നഷ്ടം മൂലം ദുരിതം അനുഭവിക്കുന്നവർക്കും ആരോഗ്യപരിശോധനയും ആശുപത്രി സന്ദര്‍ശനവും താങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുളളത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിെൻറ ആഗോള സി.എസ്.ആര് ഉദ്യമമായ ആസ്റ്റര്‍ വളൻറിയേഴ്സ് റാസല്‍ഖൈമയിലെ നഖീലിലെ ഇന്ത്യന്‍ സ്കൂളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലൂടെ ആളുകള്‍ക്ക് നേരിട്ടെത്തി സൗജന്യമായി മെഡിക്കല്‍ പരിശോധന ഉപയോഗപ്പെടുത്താനുള്ള അവസരമാണ് ഒരുക്കിയത്. നഗരത്തിെൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ക്യാമ്പിലേക്ക് ആളുകള്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ സാധിച്ചു. കോവിഡ് മുൻകരുതൽ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ കണ്സള്ട്ടേഷന് സൗകര്യങ്ങള്‍ നല്‍കുകയും സൗജന്യ മരുന്ന് വിതരണവും നടന്നു.
സമൂഹത്തിന് തിരികെ നല്‍കുകയെന്നത് എല്ലായ്പ്പോഴും ആസ്റ്റര്‍ മുറുകെപിടിക്കുന്ന മൂല്യങ്ങളിലൊന്നാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. സമൂഹത്തിലെ നിര്‍ധനരായ അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഉദ്യമങ്ങള്‍ ഏറ്റെടുക്കുകയെന്നത് ഈ പ്രയാസകരമായ സമയങ്ങളില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുകയും ഈ സേവനത്തിെൻറ ഗുണഭോക്താക്കളാവുകയും ചെയ്്തവർ നല്കിയ പ്രോത്സാഹനം, ഭാവിയിലും ഇത്തരം സംരംഭങ്ങൾ സംഘടിപ്പിക്കാൻ പ്രചോദനം നല്‍കുന്നതാണെന്നും അത് തുടരുമെന്നും ആസാദ് മൂപ്പന് വ്യക്തമാക്കി. നേത്രരോഗ പരിശോധന, ഓര്‍ത്തോപീഡിക് കണ്സള്ട്ടേഷന്, ജനറല്‍ മെഡിക്കല്‍ ചെക്കപ്പ്, കാഴ്ച പരിശോധന എന്നിവ ഉള്‍പ്പെടുന്നതായിരുന്നു സൗജന്യ മെഡിക്കല്‍ ക്യാമ്പ്. രക്തദാന യൂനിറ്റും മെഡിക്കല്‍ ക്യാമ്പില്‍ സജ്ജീകരിച്ചിരുന്നു.ആസ്റ്റര്‍ വളൻറിയേഴ്സ് നടത്തിവരുന്ന പ്രധാന ഉദ്യമങ്ങളിലൊന്നാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും രക്തദാന ഡ്രൈവുകളും. ആസ്റ്റര്‍ വളൻറിയേഴ്സ് സംഘടിപ്പിച്ച 3,584 മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് ഇതുവരെ 5,25,517 ആളുകള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.