ഷാർജ: മരുഭൂമിയിൽ ചോരനീരാക്കിയ പണം കൊണ്ട് പിറന്ന ഭൂമിയിൽ വാണിജ്യ–വ്യവസായ–ചെറ ുകിട കച്ചവട മേഖലയിലേക്ക് ചേക്കറാൻ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്ന അനുഭവമാണ് ആ ന്തൂരിലെ സാജൻ എന്ന പ്രവാസിക്ക് നേരിടേണ്ടി വന്നതെന്ന അമ്പരപ്പ് പ്രവാസ ലോകത്തെ മല യാളികൾക്കിടയിൽ വ്യാപകം.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലയെന്നും വില്ലേജ് മുതൽ മുക ളിലോട്ടുള്ള സർക്കാർ ഓഫീസുകളിലെല്ലാം സാധാരണക്കാരായ പ്രവാസികൾക്ക് പലവിധത്തിലും ചിറ്റമ്മനയം അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും ഫെയ്സ് ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസികൾ പ്രതികരിക്കുന്നു. രാഷ്ട്രീയക്കാരെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത് എന്ന നടനും മാധ്യമ പ്രവർത്തകനും മുൻപ്രവാസിയുമായ ജോയി മാത്യുവിെൻറ ഫെയ്സ് ബുക് കുറിപ്പ് ആയിരങ്ങളാണ് െഷയർ ചെയ്തത്.
വരവേൽപ് എന്ന സിനിമയിൽ പറയുന്ന കാര്യങ്ങൾ വള്ളിപുള്ളി മാറ്റമില്ലാതെ പ്രവാസികൾ ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ‘ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നൽകണം. ഭരണത്തിെൻറ ആദ്യ ദിവസങ്ങളിൽത്തന്നെ ഈ നയം സർക്കാർ ജീവനക്കാർക്കു മുന്നിൽ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.
എന്നാൽ ചിലരെങ്കിലും ഈ മാറ്റം ഇപ്പോഴും ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നു വേണം കരുതാനെന്ന മുഖ്യമന്ത്രി യുടെ പോസ്റ്റിനടിയിലും പ്രതിഷേധക്കാർ പ്രതികരിക്കുന്നുണ്ട്.
ബഹുനില കെട്ടിടങ്ങൾ വൃത്തിയാക്കാൻ ജീവൻ തന്നെ പണയം വെച്ച് ജോലി ചെയ്യുന്നവരുടെയും കൊടും ചൂടത്ത് വിയർപ്പിൽ കുളിച്ച് നിന്ന് ജോലി ചെയ്യുന്നവരുടെയും ചിത്രങ്ങളും വീഡിയോകളുമായി പ്രതിഷേധം അറിയിച്ചവരും നിരവധിയാണ്. വർഷങ്ങൾ പ്രവാസ ഭൂമിയിൽ ജോലി ചെയ്ത് നാട്ടിൽ ചെറിയ കച്ചവടങ്ങളും മറ്റും തുടങ്ങുന്നവർ അത് പൊളിഞ്ഞ് പാളിസായി കുത്ത്പാളയുടുത്ത് വീണ്ടും പ്രവാസിയാകുന്നതിൽ വലിയൊരു പങ്ക് നാട്ടിലെ സർക്കാർ ജീവനക്കാരുടെതാണെന്ന കാര്യവും മാധ്യമങ്ങളിലൂടെ അനുഭവസ്ഥർ പങ്ക് വെക്കുന്നുണ്ട്. സാജെൻറ കുടുംബത്തെ ഇനിയും പൊരിവെയിലത്ത് നിറുത്തരുതെന്നും പ്രവാസികൾക്ക് നീതി ഉറപ്പാക്കണമെന്നും ഇതിന് കൂട്ട് നിന്നവർക്ക് കൊടിയുടെ നിറം നോക്കാതെ ശിക്ഷ ഉറപ്പാക്കണമെന്നും പ്രവാസ ലോകം ഒറ്റസ്വരത്തിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.