ഭൂലോകത്തിെൻറ സ്പന്ദനം മാത്സിലാണ് എന്ന് പറഞ്ഞത് ചാക്കോ മാഷാണ്. ആരാണ് ചാക്കോ മാഷ് എന്ന് ചോദിച്ചാൽ ദുബൈ ഹാർട്ട്‌ലാൻഡ് ഇൻറർനാഷനൽ സ്കൂളിലെ ഏഴാം തരം വിദ്യാർഥി അലക്സ് ജോർജ് കൈമലർത്തും. പക്ഷെ, ഒരു കാര്യം അവനറിയാം, ഭൂലോകത്തിെൻറ സ്പന്ദനം കണക്കിൽ തന്നെയാണ്. കണക്കിലെ കളിയിൽ വിസ്മയം കാണിച്ച് ഐ.ജി.സി.എസ്.ഇ ഗണിതശാസ്ത്ര പരീക്ഷയിൽ അലക്സ് നേടിയത് ചരിത്ര നേട്ടമാണ്. 16 വയസുകാരോട് മത്സരിച്ചാണ് 11കാരനായ അലക്സ് ഈ പരീക്ഷയിൽ സാധ്യമായ ഏറ്റവും ഉയർന്ന ഗ്രേഡ് നേടി ഒന്നാമതെത്തിയത്. 12ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഇൻറർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ പരീക്ഷയിലാണ് ഏഴാം ക്ലാസുകാരൻ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തത്.
എറണാകുളം കിഴക്കമ്പലം സ്വദേശിയും ദുബൈയിൽ സംരംഭകനുമായ ജോർജ് ജേക്കബിെൻറയും തുർക്ക്മെനിസ്ഥാൻ സ്വദേശിനി ലാലിതാ ജോർജിെൻറയും ഇളയ മകനാണ്. മൂന്ന് വർഷം മുൻപ് ദുബൈ റെപ്റ്റൺ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ലാലിതയാണ് അലക്സിെൻറ 'സംഖ്യ പ്രേമം' തിരിച്ചറിഞ്ഞത്. ഹാർട്ട്‌ലാൻഡ് സ്‌കൂളിൽ എത്തിയതോടെ ഗണിതശാസ്ത്ര വിഭാഗം തലവനും അധ്യാപകനുമായ ഗാരെത് ബ്രൗൺ അലക്സിെൻറ സ്വാഭാവിക കഴിവുകൾ തിരിച്ചറിഞ്ഞു. ഇതോടെയാണ് കണക്കിെൻറ വഴിയേ അലക്സ് നടക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലിൽ രാജ്യാന്തര ഇംഗ്ലീഷ് പ്രബന്ധ മത്സരത്തിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള തെരഞ്ഞെടുപ്പിലും അലക്സ് മുന്നിലെത്തി. യു.എ.ഇയിലെ കെങ്കൻ ഇൻറർനാഷണൽ മെഡൽ ജേതാവാണ്.
ഐ.ജി.സി.എസ്.ഇ ഗണിതശാസ്ത്ര പരീക്ഷയിലെ വിജയം അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നുവെന്ന് അലക്സ് പറഞ്ഞു. ഇത് എെൻറ ആദ്യ ബോർഡ് പരീക്ഷയായിരുന്നു. ക്ലാസ് റൂമിലിരുന്നപ്പോൾ ടീച്ചറാണ് ആദ്യം വിവരം അറിയിച്ചത്. അപ്പോൾ തന്നെ അമ്മയെ വിളിച്ച് വിവരം പറഞ്ഞു. ഐ.ജി.സി.എസ്.ഇ പരീക്ഷക്കായി നേരത്തെ തന്നെ തയാറായിരുന്നു. ഏഴാം ക്ലാസിലെ പഠനത്തിനൊപ്പമാണ് 12ാം ക്ലാസിലെ പുസ്തകവും പഠിച്ചത്. ഓരോ േപ്രാബ്ലവും സോൾവ് ചെയ്യുന്നത് ത്രില്ലായി തോന്നി. ക്ലാസിലെ സുഹൃത്തുക്കളും ഏറെ സഹായിച്ചുവെന്ന് അലക്സ് പറയുന്നു. സഹോദരൻ ജേക്കബ് ജോർജ് ദുബൈ ജുമേറിയ കോളജ് വിദ്യാർത്ഥിയാണ്. ദുബൈ അൽ ബരാരിയിലാണ് 15 വർഷമായി ജോർജ് ജേക്കബിെൻറ കുടുംബം.
കണക്ക് കൂട്ടലിെൻറ കളികൂടിയാണല്ലോ ചെസ്. ഇവിടെയും താരമാണ് അലക്സ്. മുൻ യു.എ.ഇ നാഷനൽ സ്‌കൂൾ ചെസ്സ് ചാമ്പ്യനാണ്. ഈ മാസം നടക്കുന്ന ഇൻറർനാഷനൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ യു.എ.ഇയെ പ്രതിനിധീകരിക്കുന്നതും അലക്സാണ്.
ആദ്യമായല്ല അലക്സ് 'ചേട്ടൻമാരെ' തോൽപിക്കുന്നത്. 2017ൽ എട്ടാം വയസിലാണ് അലക്സ് യു.എ.ഇയിലെ സ്കൂൾ ചെസിൽ ചാമ്പ്യനായത്. 2019 വരെ ചാമ്പ്യൻപട്ടം വിട്ടുകൊടുക്കാതെ വിജയിയായി തുടർന്നു. 2016ൽ നടന്ന ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും അലക്സ് പങ്കെടുത്തിരുന്നു. കോഡിങിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസിലും തൽപരനായ അലക്സിന് ഭാവിയിൽ ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് ആഗ്രഹം. കണക്കിന് പുറമെ, രസതന്ത്രം, ഭൗതികശാസ്ത്രം, വീഡിയോ ഗെയിം, ബൈക്കിങ് എന്നിവയും അലക്സിെൻറ ഇഷ്ട ഹോബികളും വിഷയങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.