അബൂദബി: അറബ് ജനതയുടെ സംസ്ക്കാരവും പൈതൃകവും വിളിച്ചോതുന്ന അൽ ദഫ്ര പൈതൃകോൽസവത്തിന് വൻ തിരക്ക്. ആയിരക്കണക്കിന് സന്ദർശകരാണ് ഒാരോ ദിവസവും മദീനത്ത് സായദിൽ നടക്കുന്ന മേളക്ക് എത്തുന്നത്. പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന അൽ ഷെലാഹ് പാട്ട് മൽസരമാണ് ഇത്തവണത്തെ ആകർഷണങ്ങളിലൊന്ന്. സങ്കീർത്തനങ്ങൾ പോലെ പദ്യം ചൊല്ലുന്നതാണ് മൽസരം. ഇതിൽ വാദ്യോപകരണങ്ങൾ പാടില്ല എന്നതാണ് പ്രധാന നിബന്ധന. ഏത് കാലത്ത് തുടക്കമിട്ടു എന്നുപോലും അറിവില്ലാത്തത്ര പഴക്കമുള്ളതാണ് ഇൗ കലാരൂപം. മിക്കവാറും പാട്ടുകളൊക്കെ പ്രസിദ്ധരായ ഇമിറാത്തി കവികൾ രചിച്ചവയാണ്. എന്നാൽ അജ്ഞാതരായ എഴുത്തുകാരുടെ രചനകളും പ്രചാരത്തിലുണ്ട്.
ഒട്ടകങ്ങളുടെയും ഫാൽക്കണുകളുടെയും വേട്ടപ്പട്ടികളുടെയും സൗന്ദര്യ മൽസരവും മറ്റും ആസ്വദിക്കാൻ ബസുകളിലാണ് വിദേശികൾ എത്തുന്നത്. കാഴ്ചക്കാരും മൽസരാർഥികളും തോളിൽ കൈയ്യിട്ട് നടക്കുന്ന കാഴ്ചയാണ് എങ്ങും. മൽസരാർഥികളുടെ കൂടാരങ്ങളിലിരുന്ന് ലഘുഭക്ഷണം മുതൽ ഉച്ചയാഹാരം വരെ കഴിക്കുന്നത്ര സൗഹൃദം ചിലർ സമ്പാദിക്കുന്നുമുണ്ട്.
ഇത്തവണ ഫാൽക്കൺ മൽസരത്തിൽ പെങ്കടുത്തത് 150 ഫാൽക്കണുകളാണ്. ആറ് മണിക്കൂർ മൽസരം നീണ്ടു. ഒരു വയസിൽ താഴെ പ്രായമുള്ളവക്കായിരുന്നു യോഗ്യത. മൂന്ന് വിഭാഗമായി തിരിച്ച് നടത്തിയ മൽസത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 75000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് 50000 ദിർഹവും മൂന്നാം സ്ഥാനക്കാർക്ക് 25000 ദിർഹവും ലഭിച്ചു. ഫാമുകളിൽ വളർത്തിയ ഫാൽക്കണുകളെ മാത്രമെ മൽസരിപ്പിക്കാനാകുമായിരുന്നുള്ളൂ. ഫാൽക്കണിെൻറ വലിപ്പം, രൂപഭംഗി, നിറം, തലയുടെ വലിപ്പം, കൊക്ക്, നാസാദ്വാരം എന്നിവയൊക്കെ വിലയിരുത്തിയാണ് മികച്ചതിനെ കണ്ടെത്തിയത്. ഒരു വിഭാഗത്തിലെ മൂന്ന് സമ്മാനങ്ങളടക്കം അഞ്ച് സമ്മാനങ്ങൾ നേടിയ നസീർ ബിൻ ഖാലിദ് അൽ ഹജ്റി ആയിരുന്നു മൽസരത്തിലെ താരം. മേള 28 ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.