അജ്മാന്: കഴിഞ്ഞ വേനൽക്കാലത്ത് അജ്മാന് പൊലീസ് പിടികൂടിയത് 70 യാചകരെ. അറബികളും ഏഷ്യക്കാരുമായ 40 പുരുഷന്മാരെയും 30 സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്. ഭിക്ഷാടനത്തിനെതിരെ കുറ്റാന്വേഷണ വിഭാഗം നടത്തിയ ശക്തമായ ക്യാമ്പയിെൻറ ഭാഗമായാണ് നടപടിയെന്ന് അജ്മാന് പൊലീസ് കമാൻറർ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. ഭിക്ഷാടന നിയന്ത്രണം അജ്മാന് പൊലീസിന്റെ പ്രധാന കര്‍ത്തവ്യമാണെന്നും ഇതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.
യാചന മോശം പ്രതിഭാസമാണെന്നും യു.എ.ഇയിലെ ജനങ്ങളുടെ ദാനശീലത്തെ ഇക്കൂട്ടര്‍ മുതലെടുക്കുകയാണെന്നും കുറ്റവാസനയുള്ളവരും ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യാചകരെ നിയന്ത്രിക്കാന്‍ എമിരേറ്റിലെ പൗരന്മാർ, താമസക്കാർ, വിവിധ സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പയിന് സംഘടിപ്പിച്ചത്. വ്യാപാര കേന്ദ്രങ്ങള്‍, പാർപ്പിട കൂട്ടായ്മകള്‍, പള്ളികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണ സംഘം പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഇത്തരം യാചകരെ പ്രോത്സാഹിപ്പിക്കരുതെന്നും ദാനം നല്കാന് ഉദ്ദേശിക്കുന്നവര്‍ അതിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍ക്ക് നല്‍കണമെന്നും അവര്‍ അര്‍ഹാരായവര്‍ക്ക് കൃത്യമായി എത്തിച്ചു നല്‍കുമെന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. യാചകരെ ശ്രദ്ധയില്‍പെട്ടാല്‍ അധൃകൃതരെ അറിയിക്കാന്‍ മടികാണിക്കരുതെന്നും അൽ നുെഎമി ഓര്‍മ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.