ദുബൈ: മൃതദേഹങ്ങൾ വിമാനം വഴി അയക്കുേമ്പാൾ തൂക്കം നോക്കി നിരക്ക് ഇൗടാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എയർ ഇന്ത്യ. ഇതെക്കുറിച്ച് ചർച്ചകൾ നടക്കുന്നുവെന്നത് ശരിയാണ്. എന്നാൽ ഏത് തരത്തിൽ ഇത് നടപ്പാക്കുമെന്ന് തീരുമാനിച്ചിട്ടില്ല. യു.എ.ഇയിൽ അബൂദബി ഒഴികെയുള്ളയിടങ്ങളിൽ എയർ ഇന്ത്യയുടെ കാർഗ്ഗോ വിഭാഗം കൈകാര്യം ചെയ്യാൻ ഒൗദ്യോഗികമായി നിയോഗിച്ചിരിക്കുന്ന അറേബ്യൻ ട്രാവൽസ് നടത്തിയ പ്രഖ്യാപനം ഏത് സാഹചര്യത്തിൽ ഉണ്ടായതാണെന്ന് അറിയില്ലെന്നും ദുബൈയിലെ എയർ ഇന്ത്യ അധികൃതർ പറഞ്ഞു. നിരക്ക് സംബന്ധിച്ച് തീരുമാനമുണ്ടായാൽ എയർ ഇന്ത്യയുടെ ആസ്ഥാനത്ത് നിന്ന് തന്നെ ഒൗദ്യോഗിക അറിയിപ്പ് പുറപ്പെടുവിക്കുകയാണ് പതിവെന്ന് എയർ ഇന്ത്യ മാനേജർ ബോബി പറഞ്ഞു.
എയർ ഇന്ത്യയുടെ വിമാനങ്ങൾ വഴി മൃതദേഹം അയക്കാനുള്ള നിരക്ക് മേഖലകൾ തിരിച്ച് ഏകീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അറേബ്യൻ ട്രാവൽസ് അധികൃതർ മാധ്യമപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരെയും അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് വിശദീകരണം നടത്താൻ വിളിച്ചുചേർത്ത യോഗം ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അലേങ്കാലപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനും അവർക്ക് കഴിഞ്ഞില്ല. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കുേമ്പാൾ തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുന്ന പതിവ് കാലങ്ങളായി പരാതിക്ക് വഴി വെച്ചിരുന്നു.
മൃതദേഹത്തോട് ഇത്തരത്തിൽ അനാദരവ് കാണിക്കുന്നത് ചൂണ്ടിക്കാട്ടി ഗൾഫ് മാധ്യമം പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. ഇൗ ദുസ്ഥിതി മാറ്റാൻ സജീവമായി രംഗത്തുണ്ടായിരുന്ന വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരിന് പലവട്ടം നിവേദനവും നല്‍കിയി. ഇതിെൻറയൊക്കെ അടിസ്ഥാനത്തിലാണ് വിമാനക്കമ്പനികൾ ഇൗ രീതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയത്. എന്നാൽ വ്യോമയാന രംഗത്തെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം തൂക്കി നോക്കുന്നത് തുടരേണ്ടിവരും. ദൂരം അനുസരിച്ച് ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും വേറെ നിരക്ക് തന്നെ ഏർപ്പെടുത്തേണ്ടിവരും. തിരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും രണ്ട് തരം നിരക്ക് ഏർപ്പെടുത്തേണ്ടിയും വരും.
ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് നിരക്ക് ഏകീകരണം കീറാമുട്ടിയായിരിക്കുന്നത്. ശരാശരി തൂക്കം നിശ്ചയിച്ച് സ്ഥിരം നിരക്ക് ഏർപ്പെടുത്തിയാൽ ചിലർക്ക് ലാഭവും ചിലർക്ക് നഷ്ടവുമുണ്ടാകും. അതേസമയം മൃതദേഹം തൂക്കി നോക്കി പണം വാങ്ങുേമ്പാൾ ബന്ധുക്കൾക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവില്‍, കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും മൃതദേഹത്തിന് വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഒരു കിലോയ്ക്ക് 15 ദിര്‍ഹം മുതല്‍ നിരക്ക് ആരംഭിക്കും. ഇത് മാറ്റുന്നത് വിശദീകരിക്കാൻ ഖിസൈസിലെ റെസ്റ്റോറൻറിൽ അറേബ്യൻ ട്രാവൽസ് ശനിയാഴ്ച വിളിച്ച വിശദീകരണ യോഗമാണ് ബഹളത്തിൽ കലാശിച്ചത്. ബി.ജെ.പിയുടെ ഒരു പ്രതിനിധി നേരത്തെ യോഗ വേദിയിൽ സ്ഥാനം പിടിച്ചിരുന്നു. ഇടയ്ക്കു താനാണ് യോഗത്തിൽ പങ്കെടുക്കേണ്ട ഔദ്യോഗിക വ്യക്തിയെന്ന് പറഞ്ഞു മറ്റൊരു ബി.ജെ.പി നേതാവ് കൂടി എത്തിയതോടെ വാക്കേറ്റമായി. ഇരുവരും തമ്മിലെ തർക്കം ൈകയ്യാങ്കളിയുടെ വക്കിൽ എത്തിയതോടെയാണ് യോഗം ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.