അബൂദബി: അബൂദബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണക്കറ്റ് വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച പുലർച്ചെ 12.05 ന് പുറപ്പെട്ട് രാവിലെ അഞ്ചിന് കോഴിക്കോട് എത്തേണ്ടിയിരുന്ന െഎ.എക്സ് 348 വിമാനം രാത്രി ഏഴു മണിക്കു ശേഷമാണ് യാത്ര ആരംഭിച്ചത്. ഇമിഗ്രേഷൻ നടപടികളെല്ലാം പൂർത്തിയാക്കി വിമാനത്തിലേക്ക് കൊണ്ടുപോകാൻ ബസിൽ കയറ്റിയ ശേഷമാണ് സാേങ്കതിക തകരാർ ഉള്ള വിവരം ലഭിച്ചത്.
തുടർന്ന് യാത്രക്കാരെ തിരിച്ച് ലോഞ്ചിലെത്തിച്ചെങ്കിലും എപ്പോൾ പുറപ്പെടും എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല. അടിയന്തിരമായി നാട്ടിലെത്തേണ്ടവരും കുറഞ്ഞ ദിവസങ്ങൾക്കു വേണ്ടി നാട്ടിൽ പോകുന്നവരും ഉൾപ്പെടെ 160 ലേറെ യാത്രക്കാർ അക്ഷരാർഥത്തിൽ വലഞ്ഞു. തുടർന്ന് ഇവർക്ക് താമസവും ഭക്ഷണവും ഒരുക്കി നൽകിയെങ്കിലും യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടർന്നു. വൈകീട്ട് ഏഴു മണിക്ക് പുറപ്പെടുമെന്നറിയിച്ച് യാത്രക്കാരെ വിമാനത്തിൽ കയറ്റിയിട്ടും അവ്യക്തത തുടർന്നു. എ.സി പോലും പ്രവര്‍ത്തിപ്പിക്കാത്ത വിമാനത്തിനകത്ത് ഒരു മണിക്കൂറിലേറെ കുട്ടികളടക്കമുള്ള യാത്രക്കാര്‍ വിയര്‍ത്തുരുകി. സാങ്കേതിക തകരാര്‍ പരിഹരിച്ചതിെൻറ രേഖ കിട്ടാത്തതാണ് ഇതിന് കാരണമായി പറഞ്ഞത്.
ഒരു രാത്രിയും പകലും നീണ്ട ദുരിതങ്ങള്‍ക്കൊടുവിൽ വ്യാഴാഴ്ച രാത്രി ഏഴേകാലിന് വിമാനം പറന്നുയര്‍ന്നത്. വെള്ളിയാഴ്ച പുലർച്ചെ 12 മണിക്ക് കോഴിക്കോട് എത്തുേമ്പാൾ യാത്രക്കാരുടെ ദുരിതം 24 മണിക്കൂർ തികയും. വിമാനത്തിെൻറ പിൻഭാഗത്തെ വാതിലിനുണ്ടായ തകരാറാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.