അബുദബി: യെമനിലെ സമാധാനസേനയിൽ പ്രവർത്തിക്കവെ ഹെലികോപ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സക്കു ശേഷം രാജ്യത്ത് തിരിച്ചെത്തിയ ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് ആൽ നഹ്യാന് അഭിവാദ്യവും അനുമോദനവും നേർന്ന് രാഷ്ട്രനായകർ ഒരുമിച്ചു ചേർന്നു. അബൂദബി മജ്ലിസിൽ ചക്രക്കസേരയിൽ വന്ന സായിദ് ബിൻ ഹംദാെന യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമും അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും സ്നേഹചുംബനം നൽകി എതിരേറ്റു. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്തൂമും നിരവധി ശൈഖ്മാരും സംഗമത്തിൽ പെങ്കടുത്തു.രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ പൗത്രനായ ശൈഖ് സായിദ് ബിൻ ഹംദാൻ ജർമനിയിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് തിരിച്ചെത്തിയത്. ബുർജ് ഖലീഫ ഉൾപ്പെടെ രാജ്യത്തെ പ്രധാന നിർമിതികളിലെല്ലാം യോദ്ധാവിന് സ്വാഗതമോതി ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.