അബൂദബി: അഡ്നോക് അബൂദബി മാരത്തണിെൻറ പുരുഷ വിഭാഗത്തിൽ മറിയസ് കിപ്സെമും വനിതാ വിഭാഗത്തിൽ അബബേൽ യസ് നേയും ജേതാക്കളായി. കെനിയൻ പൗരനായ കിപ്സെം രണ്ട് മണിക്കൂർ നാല് മിനിറ്റ് നാല് സെക്കൻറ് എന്ന സമയത്തിലാണ് ഒ ാട്ടം പൂർത്തിയാക്കിയത്. കെനിയക്കാരൻ തന്നെയായ അബ്രഹാം കിപ്റ്റം രണ്ട് മണിക്കൂർ നാല് മിനിറ്റ് 16 സെക്കൻറുകെ ാണ്ട് ഒാടിയെത്തി രണ്ടാം സ്ഥാനം നേടി.
മൂന്നാം സ്ഥാനത്തെത്തിയ എത്യോപ്യയുടെ ദീജേന ഡിബെല്ല ഗോൻഫ രണ്ട് മണിക്കൂർ ഏഴ് മിനിറ്റ് ആറ് സെക്കൻറ് സമയത്തിനാണ് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തിൽ എത്യോപ്യക്കാണ് കിരീടം. അവരുടെ അബബേൽ യസ്നേ രണ്ട് മണിക്കൂർ ഏഴ് മിനിറ്റ് ആറ് സെക്കൻറിൽ ഫിനിഷ് ചെയ്തു. ബഹ്റൈെൻറ യുനിസ് ചുമ്പ ചെബിച്ചിയും എത്യോപ്യയുടെ ഗലെറ്റ് ബുർക എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 42 കിലോമീറ്റർ നീണ്ട ഒാട്ടത്തിൽ വിജയിച്ച കിപ്സെമിന് ഒരു ലക്ഷം അമേരിക്കൻ ഡോളറാണ് സമ്മാനം ലഭിക്കുക.
കരിയറിലെ 16ാമത് മാരത്തോണാണ് കിപ്സെം വിജയിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഹാഫ് മാരത്തോണിൽ ലോക റിക്കാർഡ് ഇട്ട ശേഷമാണ് അബൂദബിയിലെ മൽസരത്തിന് കിപ്റ്റം എത്തിയതെങ്കിലും രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെേടണ്ടിവന്നു. വിൽ ചെയർ വിഭാഗത്തിൽ ഇമിറാത്തിയായ ഹുസൈൻ അൽ മസം ജേതാവായി. റഷീദ് അൽ ദഹേരിക്കാണ് രണ്ടാം സ്ഥാനം.
10 കിലോമീറ്റർ ഒാട്ടത്തിൽ കെനിയയുടെ റിച്ചാർഡ് കിപ്കൊരിർ കിമുൻയൻ ജേതാവായി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മൽസരങ്ങളിൽ പതിനായിരത്തിൽ കൂടുതൽ പെങ്കടുത്തു. 42, 10 കിലോമീറ്റർ മൽസരങ്ങൾക്ക് പുറമെ അഞ്ച് കിലോമീറ്റർ, 2.5 കിലോമീറ്റർ മൽസരങ്ങളും നടന്നു. അബൂദബിയിൽ ആദ്യമായി നടത്തിയ ലോകോത്തര മാരത്തൺ മൽസരം സംഘടിപ്പിച്ചത് അബൂദബി നാഷ്ണൽ ഒായിൽ കമ്പനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.